കേരളത്തിലെ ഏറ്റവും പ്രമുഖമായ മുഖ്യധാരാ ജാതി സംഘടനയാണ് നായര്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍ എസ് എസ്. ഭരണ-പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും അങ്ങേയറ്റം ആദരത്തോടെയാണ് എന്‍ എസ് എസ്സിനെയും അതിന്റെ നേതാക്കളെയും കാണുന്നത്.ജാതി/സമുദായ സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന അവരുടെ ഡിമാന്‍ഡിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും എന്തിന്, പിന്നാക്ക ജനവിഭാഗങ്ങളിലെ വലിയൊരു വിഭാഗം വരെയും അവരുടെ ഈ ആവശ്യത്തെ പിന്താങ്ങുന്നവരാണ്. എന്നിട്ടും ആ ആവശ്യം-എന്‍ എസ് എസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹിക നീതി(പിന്നാക്ക സമുദായ സംഘടനകളും സാമൂഹിക നീതിക്കുവേണ്ടിത്തന്നെയാണു നിലകൊള്ളുന്നത്. രണ്ടും വ്യത്യസ്ത സാമൂഹിക നീതികളാണെന്നു മാത്രം)പൂര്‍ണമായി നേടിയെടുക്കാന്‍ ആയിട്ടില്ല.ഇന്‍ഡ്യയിലെ അയിത്തജാതിക്കാരുടെ രക്ഷകനും വിമോചകനുമായ ഡോ ബാബാസാഹിബ് അംബേഡ്കറിനാല്‍ വിരചിതമായ ഇന്‍ഡ്യന്‍ ഭരണഘടന സാമ്പത്തിക സംവരണം അനുവദിക്കാത്തതാണു മുഖ്യ തടസ്സം. ആ തടസ്സം പക്ഷേ കോടതികളിലൂടെ മറികടക്കാന്‍ പലപ്പോഴും എന്‍ എസ് എസ്സിനെപ്പോലുള്ളവര്‍ക്കു സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് കുപ്രസിദ്ധമായ ക്രീമിലേയര്‍ മാനദണ്ഡം സംവരണത്തില്‍ ഏര്‍പ്പെടുത്തപ്പെട്ടത്. വിദ്യാഭ്യാസ സംവരണത്തില്‍ കുമാരപിള്ള കമീഷനിലൂടെ ക്രീമിലേയര്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു കേരളം.ഇനി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുകൂടി (സാമ്പത്തിക) സംവരണം നടപ്പാക്കിക്കിട്ടിയാല്‍ നായന്മാര്‍ക്ക് സാമൂഹിക നീതി ആവും. അതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് കേരളകൌമുദി ദിനപത്രത്തിന്റെ ഇന്നത്തെ മുഖപ്രസംഗം നല്‍കുന്ന സൂചന. ദലിത് ക്രൈസ്തവര്‍ക്കും ദലിത് മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കുന്നതിന്റെ മറവില്‍ ഈയൊരാവശ്യത്തിനുകൂടി ഭരണഘടനയില്‍ ഇടം നേടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നതത്രേ!
സംവരണവും ഭരണഘടനാ ഭേദഗതിയും
( 26 ഫെബ്രുവരി 2011)
പ്രധാനമന്ത്രി അദ്ധ്യക്ഷനും ധനകാര്യമന്ത്രി ശ്രീ. പ്രണബ് മുഖര്‍ജിയും പ്രതിരോധമന്ത്രി ശ്രീ. എ.കെ. ആന്റണിയും ആഭ്യന്തര മന്ത്രി ശ്രീ. പി. ചിദംബരവും അംഗങ്ങളായുമുള്ള കേന്ദ്രമന്ത്രിസഭയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി അറ്റോര്‍ണി ജനറല്‍ ശ്രീ. വഹന്‍വതിയുമായി ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം അനുവദിക്കുന്നതിനെപ്പറ്റി കഴിഞ്ഞ തിങ്കളാഴ്ച ചര്‍ച്ച നടത്തി. ഈ രണ്ടു വിഭാഗക്കാര്‍ക്കും സംവരണം നല്‍കാത്തത് ഭരണഘടനയുടെ 14-ാം വകുപ്പനുസരിച്ച് ശത്രുതാപരമായ വിവേചനമല്ലേയെന്ന് ഒരു പൊതുതാത്പര്യഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ഗവണ്‍മെന്റിനോട് ചോദിക്കുകയുണ്ടായി. അതുകൊണ്ടാണ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി അടിയന്തരമായി കൂടി പ്രശ്നം ചര്‍ച്ച ചെയ്തത്. 1950 -ല്‍ പ്രസിഡന്റിന്റെ ഉത്തരവുവഴി ദളിത് ബുദ്ധമതക്കാര്‍ക്ക് സംവരണം അനുവദിച്ചതിനെ ന്യായീകരിക്കുന്ന നിലപാട് ഗവണ്‍മെന്റ് സ്വീകരിക്കുകയോ ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും സംവരണം നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മിഷന്‍ നിര്‍ദ്ദേശം സ്വീകരിക്കുകയോ ചെയ്യേണ്ടിവരും.
ഇവര്‍ക്ക് നല്‍കുന്ന സംവരണം ദളിതര്‍ക്ക് ഇപ്പോഴുള്ള പതിനഞ്ച് ശതമാനം സംവരണത്തില്‍നിന്നാകാന്‍ പാടില്ലെന്നാണ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് നാഷണല്‍ കമ്മിഷന്‍ പറഞ്ഞിരിക്കുന്നത്. പട്ടികവര്‍ഗക്കാരുടെ 7.5 ശതമാനത്തില്‍ നിന്നാകാമെന്ന് ആരും പറയുകയില്ല. ജനസംഖ്യയില്‍ 54 ശതമാനത്തോളം വരുന്ന മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പരിമിതമായ 27 ശതമാനത്തില്‍ കുറവുവരുത്തുന്നത് നടക്കുന്ന കാര്യമല്ല. അപ്പോള്‍ സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി റദ്ദുചെയ്യുന്ന ഭരണഘടനാ ഭേദഗതി ആവശ്യമായി വരും. മുന്നാക്കക്കാര്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്ന മെരിറ്റ് സീറ്റുകളില്‍നിന്നുതന്നെ അവര്‍ ആവശ്യപ്പെടുന്ന സംവരണസീറ്റുകള്‍ കണ്ടെത്താനും കഴിയും. തമിഴ്നാട്ടില്‍ ഇപ്പോള്‍ 69 ശതമാനം സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ നിയമം 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങള്‍ സുപ്രീംകോടതി പുറത്തെടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് കുറച്ചുനാള്‍ മുമ്പ് ഒരു സുപ്രീംകോടതി ജഡ്ജി പറഞ്ഞിരുന്നു.
എന്തായാലും സംവരണപരിധി 50 ശതമാനമെന്ന വ്യവസ്ഥ മാറ്റാന്‍ കേന്ദ്രഗവണ്‍മെന്റ് മുന്‍കൈയെടുത്ത് ഭരണഘടന ഭേദഗതി ചെയ്യാനാണ് സാദ്ധ്യത.
മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 15 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ വ്യക്തമായ ഉറപ്പ് നല്‍കാത്തതുകൊണ്ട് ശ്രീ. നാരായണപ്പണിക്കരും ശ്രീ. സുകുമാരന്‍ നായരും കോണ്‍ഗ്രസുകാരോട് മിണ്ടാട്ടമില്ലാതെ കെറുവിച്ചിരിക്കുകയാണ്.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാത്തവര്‍ക്കും മാത്രമേ സംവരണം നല്‍കാവൂ എന്ന് തീരുമാനിച്ച ഭരണഘടനാ നിര്‍മ്മാണസമിതി വിശദമായ ചര്‍ച്ചയ്ക്കുശേഷം സാമ്പത്തിക സംവരണനിര്‍ദ്ദേശം നിരസിച്ചതാണ്. എന്നിട്ടും നമ്മുടെ സുപ്രീംകോടതി ക്രീമിലെയര്‍ കണ്ടെത്തുകയും സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ദളിത് മുസ്ളിങ്ങള്‍ക്കും ദളിത് ക്രിസ്ത്യാനികള്‍ക്കും സംവരണത്തിന് വ്യവസ്ഥ ഉണ്ടാക്കുമ്പോള്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് സമ്മതിക്കുകയും സംവരണത്തിന് ഇപ്പോഴുള്ള പരിധി മാറ്റാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് തോന്നുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പായി കേന്ദ്ര ഗവണ്‍മെന്റ് ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തണം.
"ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തണം" എന്ന് കൌമുദി ആവശ്യപ്പെടുന്നു. ആരാണ് ഈ ബന്ധപ്പെട്ടവര്‍? എന്‍ എസ് എസ്സാണോ? ദലിത് സംഘടനകളാണോ? ദലിത് ക്രൈസ്തവര്‍ക്കും ദലിത് മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവരാണ് ഹിന്ദു ദലിത് സംഘടനകള്‍ എല്ലാം തന്നെ. അക്കാര്യത്തില്‍ അവര്‍ സംഘ് പരിവാറിനൊപ്പമാണ്. അഥവാ സംഘ് പരിവാര്‍ ഈ സംഘടനകള്‍ക്കൊപ്പമാണ്. എസ് എന്‍ ഡി പിയെ പോലുള്ള പിന്നാക്ക സംഘടനയും, "വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കു"ന്നുവെന്ന എന്‍ എസ് എസ്-സംഘ് പരിവാര്‍ സംഘടനകളുടെ അതേ ആരോപണം എപ്പോഴും ഉന്നയിക്കുന്നവരാണ്. മുസ്ലിം-ക്രൈസ്തവ വിരോധികളായതിനാല്‍ അവരും ദലിത് ക്രൈസ്തവ/മുസ്ലിം സംവരണത്തിന് അനുകൂലമാവില്ല. എന്നാല്‍ ഉത്തരേന്‍ഡ്യയിലെ ദലിത് സംഘടനകളും ബി എസ് പിയെപ്പോലെ ദലിത് അടിത്തറയുള്ള രാഷ്ട്രീയ സംഘടനകളും, ദലിത് ക്രൈസ്തവര്‍ക്കും ദലിത് മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കണമെന്ന വാദക്കാരായതിനാല്‍ കേരളത്തിലെ ഹിന്ദുത്വവാദികളായ ദലിത്-പിന്നാക്ക സംഘടനകളുടെ കുശുമ്പ് അതേപടി നടപ്പാകാന്‍ സാധ്യതയില്ല. എന്നിരുന്നാലും സാമ്പത്തിക സംവരണത്തിനു് അവരും എതിരല്ലാത്തതിനാല്‍ മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു സംവരണം എന്ന പേരില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനായി ഭരണഘടന ഭേദഗതി ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതായത് അമ്പതു ശതമാനം മെറിറ്റ് സീറ്റുകള്‍ എന്നത് പൂര്‍ണമായും വെറും ഇരുപത്തഞ്ചു ശതമാനം വരുന്ന ജനവിഭാഗത്തിനു തീറെഴുതിക്കൊടുക്കുന്ന ഏര്‍പ്പാടിനെയാണ് നാം സാമൂഹിക നീതി എന്നു വിളിക്കാന്‍ പോകുന്നതെന്നര്‍ഥം.
പിന്‍കുറി:
ഇന്നത്തെ പത്രത്തിലും എന്‍ എസ് എസ് തങ്ങളുടെ സാമൂഹിക നീതി ആവശ്യം ഉന്നയിച്ചതു സംബന്ധിച്ച വാര്‍ത്തയുണ്ട്. സാമൂഹികനീതിക്ക് തടസ്സം നില്‍ക്കുന്നവരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കും -എന്‍.എസ്.എസ്
എന്നാണ് എന്‍ എസ് എസ്സിന്റെ ഭീഷണി. എന്തൊക്കെയാണ് എന്‍ എസ് എസ്സിന്റെ ആരോപണങ്ങള്‍?
മലയാള മനോരമയില്‍ നിന്നുള്ള വാര്‍ത്ത കാണുക.
¦ÕÖcBZAí ®Äßøá ÈßWAáKÕæø çÄÞWÉßAá¢: ®X®Øí®Øí
ചങ്ങനാശേരി: സാമൂഹിക നീതിക്കു വേണ്ടിയുള്ള എന്‍എസ്എസ് നിലപാടുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞുപിടിച്ച് തോല്‍പിക്കുമെന്ന് എന്‍എസ്എസ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ആവശ്യപ്പെട്ടാല്‍ നായന്‍മാര്‍ മാത്രമല്ല മറ്റു സമുദായങ്ങളിലെ ഒരു വിഭാഗവും ഒപ്പം നില്‍ക്കും. ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ചിലരെയൊക്കെ തോല്‍പിക്കാന്‍ എന്‍എസ്എസ് വിചാരിച്ചാല്‍ നടക്കും.
വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും സാമൂഹികനീതിക്ക് വേണ്ടി പോരാടുന്ന എന്‍എസ്എസിനെ വര്‍ഗീയവാദികളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയുമാണു നിലവില്‍ ചെയ്യുന്നത്. ഇവര്‍ക്കെതിരെ എന്‍എസ്എസ് തിരഞ്ഞെടുപ്പില്‍ നിലപാടു സ്വീകരിക്കും. സമദൂര സിദ്ധാന്തം പാലിച്ചുകൊണ്ട് കക്ഷി-രാഷ്ട്രീയം നോക്കാതെയായിരിക്കും തീരുമാനം നടപ്പാക്കുക. സംവരണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നവര്‍ക്ക് ജാതി നോക്കാതെ വോട്ടു നല്‍കാനും മടിക്കില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
വിദ്യാലയങ്ങളിലെ ഫീസിന്റെ കാര്യത്തില്‍ പോലും കാണിക്കുന്ന സാമൂഹിക അനീതിക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. നാലേമുക്കാല്‍ വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാരിനായില്ല. ഇടത്-വലത് സര്‍ക്കാരുകളുടെ വിദ്യാഭ്യാസ സമിതികളില്‍ പണ്ടുമുതല്‍ക്കേ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികള്‍ വന്നതാണ് വിദ്യാഭ്യാസ രംഗത്തെ തടസ്സങ്ങള്‍ക്ക് കാരണം.
കേന്ദ്രത്തില്‍ നിന്നു സോണിയാ ഗാന്ധിയുടെ ദൂതനായി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖുമായി നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായി. നാലുമാസം മുന്‍പ് എത്തിയ അദ്ദേഹത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ സമര്‍പ്പിക്കാതെ മന്ത്രിയുടെ കൈവശം തന്നെ ഇരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം വേണമെന്ന ദേശീയ കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല.
മന്നത്ത് പത്മനാഭന്റെ കാലത്ത് സാധിച്ചെടുത്ത വിദ്യാഭ്യാസ വിപ്ളവത്തിലൂടെ ഏറെ ക്ളേശങ്ങള്‍ സഹിച്ച് ഉണ്ടാക്കിയ 160-ഒാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലൂടെ മാനേജുമെന്റ് സമിതികള്‍ രൂപീകരിച്ച് വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പദ്ധതികളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ കൈവശമുള്ളപ്പോള്‍ ഏതു ജാരസന്തതിയേയും യഥാര്‍ഥ സന്തതിയാണെന്ന് ജനങ്ങളെ അപ്പാടെ വിശ്വസിപ്പിക്കാനും ഏറ്റെടുപ്പിക്കാനും സാധിക്കും എന്നതിനു തെളിവാണ് സാമൂഹിക നീതി എന്ന സങ്കല്‍പ്പനത്തിനു വന്ന ഈ ഭാവമാറ്റം.പിന്നാക്ക സംഘടനകള്‍ സാമൂഹിക നീതി എന്ന സങ്കല്‍പ്പനം തന്നെ കൈയൊഴിഞ്ഞിരിക്കെ അത് മറ്റുള്ളവര്‍ ഏറ്റെടുത്ത് അവരുടെ താത്പര്യത്തിനു വ്യാഖ്യാനിക്കുന്നതു സ്വാഭാവികം തന്നെ.
Saturday, February 26, 2011
Sunday, February 6, 2011
ഹുസൈന്‍-രവിചന്ദ്രന്‍ സംവാദം ഇന്ന്
നാസ്തികനായ ദൈവം എന്ന ഗ്രന്ഥ(ഡി സി ബുക്സ്)മെഴുതിയ സി രവിചന്ദ്രനും ആ പുസ്തകത്തിന്റെ ഖണ്ഡനമായ നവനാസ്തികത റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ എന്ന ഗ്രന്ഥ(DA'WA Books, Vytila)മെഴുതിയ എന്‍ എം ഹുസൈനും തമ്മിലുള്ള സംവാദത്തിന്റെ ആദ്യ ഭാഗം ഇന്നു രാത്രി 10.30ന് കൈരളി പീപ്പിള്‍ ചാനലിലെ മൈന്‍ഡ് വാച് എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്യുന്നു; അടുത്ത ഭാഗം അടുത്ത ഞായറാഴ്ച്ച (13/02/2011) രാത്രിയും. ഇതു സംബന്ധമായി യുക്തി എന്ന ബ്ലോഗര്‍ എന്‍ എം ഹുസൈന്റ ബ്ലോഗില്‍ എഴുതിയ കമന്റില്‍ നിന്നുള്ള ഭാഗം താഴെ കാണാം:
ഹുസൈന്‍ സാഹിബും രവിചന്ദ്രന്‍ മാഷും തമ്മിലുള്ള ടി വി സംവാദം 6/2/11 ഞായര്‍ രാത്രി 10.30നും(ഇന്ന്) 13/2/11 ഞായര്‍ രാത്രി 10.30നും കൈരളി പീപ്പില്‍ ചാനലില്‍ വിടാനിരിക്കുകയ്യാണ്.മൈന്‍ഡ് വാച്ച് എന്ന ഈ പരിപാടി ഒറ്റ ആഴ്ച അര മണിക്കൂര്‍ പരിപാടിയായിരിക്കെ ഇവര്‍ രണ്ടുപേരും പങ്കെടുത്ത് ചര്‍ച്ചയെ കൊഴുപ്പിച്ച കാരണം രണ്ടാഴ്ച്ചകളായി രണ്ടു പ്രാവശ്യം വിടാനായി തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.
ഹുസൈന്‍ സാഹിബും രവിചന്ദ്രന്‍ മാഷും തമ്മിലുള്ള ടി വി സംവാദം 6/2/11 ഞായര്‍ രാത്രി 10.30നും(ഇന്ന്) 13/2/11 ഞായര്‍ രാത്രി 10.30നും കൈരളി പീപ്പില്‍ ചാനലില്‍ വിടാനിരിക്കുകയ്യാണ്.മൈന്‍ഡ് വാച്ച് എന്ന ഈ പരിപാടി ഒറ്റ ആഴ്ച അര മണിക്കൂര്‍ പരിപാടിയായിരിക്കെ ഇവര്‍ രണ്ടുപേരും പങ്കെടുത്ത് ചര്‍ച്ചയെ കൊഴുപ്പിച്ച കാരണം രണ്ടാഴ്ച്ചകളായി രണ്ടു പ്രാവശ്യം വിടാനായി തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.
Subscribe to:
Posts (Atom)