Thursday, September 16, 2010

മോതിരം കണ്ടിട്ട് 'ഇടിക്കട്ട'യെന്നു പറയുന്ന ശുംഭന്മാര്‍!'

(ഇത് മാതൃഭൂമി വാര്‍ത്ത)
ന്യൂയോര്‍ക്ക്: ഇടിക്കട്ടകളും ജിഹാദി പുസ്തകവുമായി മൂന്നാഴ്ച മുമ്പ് അമേരിക്കയില്‍ പിടിയിലായ ഇന്ത്യന്‍ ഡോക്യുമെന്ററി സംവിധായകന്‍ വിജയകുമാറിനെ ജാമ്യത്തില്‍ വിട്ടു. കാനഡ വഴി അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചതായാണ് വിവരം. കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെ ടെക്‌സാസിലെ ഹൂസ്റ്റണ്‍ വിമാനത്താ വളത്തില്‍ വെച്ചാണ് വിജയകുമാര്‍ അറസ്റ്റിലായത്.

ടെക്‌സാസ് മേഖലയിലെ നിരോധിത ആയുധമായ ഇടിക്കട്ടകള്‍ ബാഗില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാ യിരുന്നു അറസ്റ്റ്. പരിശോധനകള്‍ക്കു ശേഷം കടത്തിവിട്ട വിജയകുമാറിനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും സാഹചര്യങ്ങളുടെ ഇരയായിരുന്നു ഇയാളെന്നും വിജയകുമാറിന്റെ അഭിഭാഷകര്‍ പറഞ്ഞു. മുംബൈ മലാഡ് സ്വദേശിയാണ് വിജയകുമാര്‍.



(ഇത് മനോരമ വാര്‍ത്ത)
 സ്വന്തം ലേഖകന്‍
ഹൂസ്റ്റണ്‍: ജിഹാദ് സാഹിത്യവും ആയുധമായി ഉപയോഗിക്കാവുന്ന പിച്ചള മോതിരങ്ങളും കൈവശം വച്ചതിനു യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ചലച്ചിത്ര കാരന്‍ വിജയ്കുമാറിന് ഒടുവില്‍ മോചനം. മൂന്നാഴ്ചത്തെ അഗ്നിപരീക്ഷണങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷം അദ്ദേഹം ഇന്നലെ യുഎസ് വിട്ടു. കാനഡ വഴി അദ്ദേഹം ഇന്ത്യയില്‍ ഉടനെ എത്തിച്ചേരുമെന്നു വിജയ്കുമാറിന്റെ അഭിഭാഷകന്‍ റോജര്‍ ജെയിന്‍ അറിയിച്ചു. അമേരിക്ക യിലെ ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളന ത്തില്‍ പങ്കെടുക്കാനാണ് വിജയ്കുമാര്‍ യുഎസിലെത്തി യത്.

എന്നാല്‍ സുരക്ഷാ പരിശോധനയില്‍ അദ്ദേഹത്തിന്റെ ബാഗില്‍ ടെക്സസില്‍ നിരോധിക്കപ്പെട്ട പിച്ചളമോതി രങ്ങള്‍ കണ്ടെത്തിയതാണു പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്.
തുടര്‍ന്നു ജിഹാദ് പുസ്തകങ്ങളും അദ്ദേഹത്തില്‍നിന്നു കണ്ടെടുത്തു. എന്നാല്‍ ഹിന്ദു സമ്മേളനത്തില്‍ ജിഹാദ് റിക്രൂട്ടിങ് രീതിയെപ്പറ്റി ക്ളാസെടുക്കാനാണ് അദ്ദേഹം പുസ്തകങ്ങള്‍ ഒപ്പം കൊണ്ടുവന്നതെന്നു വിശദീകരിച്ചെ ങ്കിലും അറസ്റ്റിലായി. ഇരുപതു ദിവസത്തിലേറെ തടവും അനുഭവിക്കേണ്ടി വന്നു. 




ഇനി മാധ്യമം എന്തു പറയുന്നു എന്നു നോക്കാം:

"'ഇസ്ലാമിക ഭീകരത'യെക്കുറിച്ച പുസ്തകങ്ങളും ഇടിക്കട്ടയുമായി അമേരിക്കന്‍ വിമാനത്താവളത്തില്‍ പിടിയിലായ മുംബൈ സ്വദേശി വിജയകുമാര്‍ മോചിതനായി. വിജയകുമാര്‍ ഹൂസ്റ്റന്‍ വിട്ടതായി അഭിഭാഷകന്‍ അറിയിച്ചു. കാനഡ വഴി ഒരാഴ്ച്ചക്കകം ഇന്ഡ്യയിലെത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിജയകുമാറിനെ 'മുസ്ലിം ഭീകരവാദി'യെന്നാരോപിച്ചാണ് ഹൂസ്റ്റന്‍ വിമാനത്താവള അധികൃതര്‍ അറസ്റ്റു ചെയ്തത്. 'ജിഹാദി' സാഹിത്യവും ഇടിക്കട്ടയുമായി ഇന്‍ഡ്യക്കാരന്‍ അറസ്റ്റിലായെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പൊടുന്നനേ റിപ്പോര്‍ട്ടുകളുടെ സ്വഭാവം മാറി. ഇന്‍ഡ്യയില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകനാണ് ഇയാളെന്നും പ്രത്യേകതരം മോതിരങ്ങളാണ് ഇയാളില്‍നിന്നു പിടികൂടിയതെന്നുമായി വാര്‍ത്തകള്‍. വിജയകുമാറിന്റെ അമേരിക്കന്‍ അഭിഭാഷകന്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സിനിമാ സംവിധായകനെന്നു വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും ഇയാള്‍ ചലച്ചിത്ര ലോകത്ത് അപരിചിതനാണ്. മുസ്ലിം ഭീകരതയെക്കുറിച്ച ഡോക്യുമെന്ററികള്‍ എടുത്തതിനാലാണ് തീവ്ര ഹിന്ദുത്വ സംഘടന നടത്തുന്ന ചടങ്ങിലേക്ക് വിജയകുമാറിനെ ക്ഷണിച്ചതെന്ന് നേരത്തെ സംഘടന വക്താവ് അവകാശപ്പെട്ടിരുന്നു.
ഹിസ്റ്ററി കോണ്‍ഗ്രസ് ഓഫ് അമേരിക്ക എന്ന സംഘടനയാണ് വിജയകുമാറിനുവേണ്ടി നിയമ നടപടി നടത്തിയത്."

 
ജിഹാദി സാഹിത്യം ക്ലാസെടുക്കാനായിരുന്നുവെന്നു നമുക്കങ്ങു സമ്മതിച്ചുകൊടുക്കാം. ഇടിക്കട്ടയോ? സോറി. മോതിരങ്ങളല്ലേ? "ആയുധമായി ഉപയോഗിക്കാവുന്ന പിച്ചള മോതിരങ്ങള്‍ "എങ്ങനെയിരിക്കുമാവോ?ഈ അമേരിക്കയിലെ വിമാനത്താവളാധികൃതരുടെ ഒരു വിവരക്കേടേ. ഒരു മോതിരം കണ്ടാല്‍ തിരിച്ചറിയാന്‍മേല. അപ്പോള്‍ ഇടിക്കട്ട എങ്ങാനും കണ്ടിരുന്നെങ്കിലോ? കണ്ടിക്കിഴങ്ങെന്നു പറഞ്ഞേനെ.ആ ഫോട്ടോ നോക്കിയേ. എത്ര വിനീതവിധേയനായാണ് കാവിക്കാരന്റെ നില്പ്. സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നതോ മൂന്നാഴ്ചത്തെ അഗ്നിപരീക്ഷണങ്ങള്‍ മൂലം നിവരാനാകാത്തതോ?

മുംബൈയിലോ ഇന്‍ഡ്യയിലെവിടെയോ ചലച്ചിത്രകാരനായി അറിയപ്പെടാത്ത ഒരാളെ സംവിധായകനെന്നും ഇന്‍ഡ്യന്‍ ചലച്ചിത്രകാരനെന്നും വിശേഷിപ്പിക്കാന്‍ മനോരമയ്ക്കും മാതൃഭൂമിക്കും രണ്ടാമതൊന്ന് ആലോചിക്ക കൂടി വേണ്ട. എങ്ങാനും ഒരു മുസ്ലിം ആയിരുന്നു ഇയാളെങ്കിലെന്ന് ഒന്നാലോചിച്ചുനോക്കിയേ? ബ്ലോഗിലുള്‍പ്പെടെ എന്തായിരിക്കും കോലാഹലം? 

1 comment:

  1. ജിഹാദി സാഹിത്യം ക്ലാസെടുക്കാനായിരുന്നുവെന്നു നമുക്കങ്ങു സമ്മതിച്ചുകൊടുക്കാം. ഇടിക്കട്ടയോ? സോറി. മോതിരങ്ങളല്ലേ? "ആയുധമായി ഉപയോഗിക്കാവുന്ന പിച്ചള മോതിരങ്ങള്‍ "എങ്ങനെയിരിക്കുമാവോ?ഈ അമേരിക്കയിലെ വിമാനത്താവളാധികൃതരുടെ ഒരു വിവരക്കേടേ. ഒരു മോതിരം കണ്ടാല്‍ തിരിച്ചറിയാന്‍മേല. അപ്പോള്‍ ഇടിക്കട്ട എങ്ങാനും കണ്ടിരുന്നെങ്കിലോ? കണ്ടിക്കിഴങ്ങെന്നു പറഞ്ഞേനെ.

    ReplyDelete