“ജനാധിപത്യത്തെ ഇകഴ്ത്തുന്നതും സൈന്യത്തെ വാഴ്ത്തുന്നതും തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു വ്യാകുലരായ ബ്രാഹ്മണ മേല്‍ക്കോയ്മാ സംസ്കാരത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. അറിവും അധികാരവും മാത്രമല്ല ഇന്ന് അവരുടെ മേഖലകള്‍. ഇന്ത്യന്‍ അധികാരഘടനയെ മൊത്തം നിയന്ത്രിക്കുന്നത് അവരാണ്.
1990കളില്‍ അതിന്റെ അസ്തിവാരത്തെ തന്നെ പിടിച്ചുകുലുക്കിയ മനുഷ്യന്‍ ഇതേ കാലയളവില്‍ത്തന്നെ യാദൃച്ഛികമായി നമ്മെ വിട്ടുപോവുകയും ചെയ്തു. ഭീകരാക്രമണം സംബന്ധിച്ച വാദകോലാഹലങ്ങള്‍ വഴി പൂണൂല്‍വര്‍ഗത്തിനൊന്നാകെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാന്‍ കഴിഞ്ഞു. ഭരണത്തിലുള്ള ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കാനും മായാവതി, ലാലുപ്രസാദ് യാദവ്, രാംവിലാസ് പാസ്വാന്‍ തുടങ്ങി ഒരുപറ്റം പുതിയ ഭരണനേതൃത്വങ്ങളെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനാല്‍ ബ്രാഹ്മണമേധാവിത്വശക്തികള്‍ ആഗിരണത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കാന്‍ തുടങ്ങി. പില്‍ക്കാലത്തു സാമൂഹികനീതിയെന്ന സങ്കല്‍പ്പത്തെ ഒരു പരിധിവരെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും തങ്ങളുടെ അജണ്ടയെത്തന്നെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ആരോടും അവര്‍ക്കു പൊറുക്കാനാവുമായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷമായി പ്രാമുഖ്യം നേടിയ സാമൂഹികനീതി എന്ന പ്രമേയത്തില്‍ നിന്നു 'ഭീകരവാദം' എന്ന പ്രമേയത്തിലേക്കു രാഷ്ട്രീയത്തെ മാറ്റിപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണു ഭീകരതയ്ക്കെതിരായ യുദ്ധമെന്ന രീതിയില്‍ ഇപ്പോള്‍ നടന്നുവരുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനര്‍ഥം ബ്രാഹ്മണാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നതാണ്”
വിദ്യാഭൂഷൻ റാവത്ത് എഴുതിയ ലേഖന-മാധ്യമങ്ങളും പുനരുത്ഥാനവാദവും
-ത്തിൽ നിന്ന്. ലേഖനത്തിന്റെ പൂർണരൂപം കാണാൻ ഇവിടെ ക്ലിക്കുക.
Thursday, December 31, 2009
Wednesday, December 30, 2009
"കര്‍ക്കരെയെ കൊന്നത് കസബല്ല."
ഹേമന്ത് കര്‍ക്കരെ എന്ന എ ടി എസ് മേധാവിയെ കൊന്നത് രാജ്യത്തെ ഇന്റലിജന്‍സ് ബ്യൂറൊയുടെ ഗൂഢാലോചന പ്രകാരം ആയിരുന്നു എന്ന് പരസ്യമായി,തെളിവുകള്‍ സഹിതം ആരോപിക്കുന്ന പുസ്തകം പുറത്തിറങ്ങിയപ്പോള്‍ സത്യാന്വേഷി, ആ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു:'കര്‍ക്കരെയെ ആരാണു കൊന്നത്?'. പുസ്തകം പുറത്തുവന്നിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും ഇന്റലിജന്‍സ് ബ്യൂറോയോ മാധ്യമങ്ങളോ ഇതുവരെ ആ പുസ്തകം കണ്ടതായിപ്പോലും നടിച്ചിട്ടില്ല. ഇത്രയ്ക്ക് ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ഐ ബിയും മാധ്യമങ്ങളും ഇങ്ങനെ നിശ്ശബ്ദരായിരിക്കാന്‍ എന്താവും കാരണം? പുസ്തകത്തെക്കുറിച്ച് കെ ഹരിദാസ് മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ (2009 ഡിസംബര്‍ 28 ലക്കം) എഴുതിയ കവര്‍ സ്ടോറി വായിക്കുമ്പോള്‍ അതിന്റെ ഗുട്ടന്‍സ് കുറച്ചെങ്കിലും പിടികിട്ടും.ആ ലേഖനം ഇവിടെ ക്ലിക്കി വായിക്കാം.പിന്നെയും സംശയമുള്ളവര്‍ ഗ്രന്ഥകര്‍ത്താവ് എസ് എം മുശ്‌റിഫുമായി കെ ഹരിദാസ് തന്നെ നടത്തിയ ഈ അഭിമുഖവും വായിക്കുക.
Thursday, December 24, 2009
ഇസ്ലാമിക ഭീകരവാദവും സാമ്രാജ്യത്വവും
"സാമ്രാജ്യത്വത്തിനെതിരായി നീങ്ങിയ കാലം മുതലാണ് ഇസ്ലാമിക ഭീകരവാദം വലിയൊരു വിപത്തായി ആഗോള തലത്തില്‍ ചിത്രീകരിക്കപ്പെടുന്നത് . അതിനു മുന്‍പ് അത് സാമ്രാജ്യത്വത്തിന്റെ ഉത്പ്പന്നവും അതിന്റെ സഖ്യശക്തിയുമായിരുന്നു. ഇസ്ലാം ഭീകരവാദത്തിന്റെ മധ്യകാല നീതിബോധവും അതിന്റെ സ്ത്രീവിരുദ്ധതയും ജനാധിപത്യ രാഹിത്യവുമൊന്നും അന്ന് അമേരിക്കയ്ക്കോ സാമ്രാജ്യത്വാനുകൂല മാധ്യമങ്ങള്‍ക്കോ വിഷയമായിരുന്നില്ല. ഈ വസ്തുതകള്‍ അവഗണിച്ചുകൊണ്ടു നടക്കുന്ന ഭീകരവാദ വിരുദ്ധ വിലാപങ്ങള്‍ എത്ര ഉച്ചത്തിലുള്ളതായാലും അപൂര്‍ണവും കേന്ദ്രസ്ഥാനത്തു സ്പര്‍ശിക്കാത്തതും ആയിരിക്കും." കെ ഹരിദാസ് 'സമകാലിക മലയാളം വാരിക' യില്‍ എഴുതിയ ഭീകരവാദത്തിന്റെ നിറഭേദങ്ങള്‍ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. ചിന്തനീയമായ ഈ ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക
Wednesday, December 23, 2009
ശാസ്ത്രസാഹിത്യ പരിഷത്തും ബ്രാഹ്മണ്യവും
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യവും എഴുന്നള്ളിച്ച് കുറെ വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സി പി എം അനുഭാവി സംഘടനയാണു ശാസ്ത്രസാഹിത്യ പരിഷത്ത്. ഇവരുടെയൊക്കെ പ്രവര്‍ത്തനഫലമായാണോ എന്തോ കേരളീയരില്‍ ഇന്ന് തരിമ്പും ഇല്ലാത്ത ഒരു സാധനം ശാസ്ത്രബോധം ആയി മാറിയിട്ടുണ്ട്. ശാസ്ത്രബോധം ഇല്ലാതായി എന്നങ്ങനെ തീര്‍ത്തും പറഞ്ഞുകൂട. പക്ഷിശാസ്ത്രം , വാസ്തുശാസ്ത്രം , ഗൗളിശാസ്ത്രം , ജ്യോതിഷം , കൊക്കോക ശാസ്ത്രം എന്നീ 'ശാസ്ത്രങ്ങള്‍'ക്ക് നല്ല ഡിമാന്‍ഡാണ് ഈ 'പ്രബുദ്ധ' കേരളത്തില്‍. എന്തുകൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് ശരിയായ ശാസ്ത്രബോധം കേരളീയരില്‍ പരത്താന്‍/പടര്‍ത്താന്‍ കഴിയാതെ പോയത്? കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെ,വിശ്വഹിന്ദു പരിഷത്തിനെയും പോലെ ഈ പരിഷത്തിനെയും നയിച്ചവരും ഇപ്പോള്‍ നയിക്കുന്നവരും വാസ്തവത്തില്‍ സവര്‍ണ സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു അഥവാ ആണ്. അവര്‍ ഒരിക്കലും ബ്രാഹ്മണ്യം എന്ന ശാസ്ത്രവിരുദ്ധ-മാനവിക വിരുദ്ധ വംശീയതയെ പ്രശ്നവത്കരിക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ ഇന്‍ഡ്യയെ 'വേദങ്ങളുടെ നാടാ'യി കേരളീയര്‍ക്കു പരിചയപ്പെടുത്തിയത്.ഇന്‍ഡ്യയിലെ ആഭ്യന്തര കൊളോണിയലിസത്തെപ്പറ്റി ഒരക്ഷരം ഉരിയാടാത്ത പരിഷത്ത് മറ്റ് ഇടതുപക്ഷ സംഘടനകളെപ്പോലെ വൈദേശിക കൊളോണിയലിസത്തിനെതിരെയാണ് എന്നും വായിട്ടലക്കാറുള്ളത്. പതിറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും കേരളീയരില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ പരിഷത്തിനു കഴിയാതെ പോയതിന്റെ മുഖ്യ
കാരണം അതാണ്. ഇക്കാര്യം ഇന്നത്തെ തേജസ് പത്രത്തില്‍ [തന്നേന്ന്; കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ 'ഞമ്മന്റെ ആള്‍ക്കാറ്ടെ' പത്രത്തില്‍ ] പ്രൊഫ. ടി ബി വിജയകുമാര്‍ എഴുതിയിരിക്കുന്നു:"ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക മേഖല പൂര്‍ണമായും ബ്രാഹ്മണരുടെയും മറ്റു സവര്‍ണരുടെയും കൈകളിലാണ് അമര്‍ന്നിരിക്കുന്നത്. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ടെക്നോളജി സ്ക്രൂഡ്രൈവര്‍ ടെക്നോളജി മാത്രമാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനത്തിന്റെ ചുമതല, ശാസ്ത്രസാങ്കേതിക വിദ്യയുടെയും ശാസ്ത്രബോധത്തിന്റെയും ഘാതകരുടെ പിന്‍തലമുറക്കാരിലാണു നിര്‍ഭാഗ്യവശാല്‍ ഇന്നു വന്നുചേര്‍ന്നിരിക്കുന്നത്. ബുദ്ധമതത്തെ ഇന്ത്യയില്‍നിന്ന് ആട്ടിപ്പുറത്താക്കിയതുകൊണ്ടാണ് ഇതു സംഭവിച്ചത്. ഇന്ത്യന്‍ ടെക്നോളജിയുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണം ഇതുമാത്രമാണ്.
ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ ദുരവസ്ഥയ്ക്കും പരമദയനീയതയ്ക്കും മൂലകാരണം നമ്മുടെ ടെക്നോളജിയുടെ പിന്നാക്കാവസ്ഥയാണ്. വിവിധ വികസിതസമൂഹങ്ങളുടെ ടെക്നോളജിയുമായി മല്‍സരിക്കുന്നതിനു ബ്രാഹ്മണ ടെക്നോളജിക്ക് കഴിയുന്നില്ല. ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏകപരിഹാരം, ബ്രാഹ്മണ സവര്‍ണ ടെക്നോളജിക്ക് ബദലായി ബഹുജന്‍ ടെക്നോളജി വികസിപ്പിച്ചെടുക്കുക എന്നതാണ്"
Tuesday, December 22, 2009
മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നതെന്തുകൊണ്ട് ?
അബ്ദുന്നാസിര്‍ മഅ്ദനി എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന് പി ഡി പിയുടെ മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സി കെ അബ്ദുള്‍ അസീസ് വിശകലനം ചെയ്യുന്നത്, ഇന്നലത്തെ 'ആട്ടിന്‍തോലിട്ട ചെന്നായ'യില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മഅ്ദനിയെ വേട്ടയാടുന്നതിന്റെ രാഷ്ട്രീയമായ കാരണങ്ങളാണ് അസീസ് അന്വേഷിക്കുന്നത്. അസീസ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
"മഅ്ദനിയുടെ ജയില്‍മോചനത്തിനുശേഷം മഅ്ദനിയെ തിരിച്ച് ജയിലിലേക്കയക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് ബി.ജെ.പി ദേശീയ കാമ്പയിന്‍വരെ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തില്‍ ഈ മുദ്രാവാക്യത്തിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ടും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സൈനിക-പൊലീസ് ഉദ്യോഗസ്ഥരുടെ ബി.ജെ.പി-സംഘ് ബന്ധം പുറത്തറിഞ്ഞതുകൊണ്ടുമാണ് മഅ്ദനിവിരുദ്ധ പ്രചാരണപരിപാടികളുടെ മുനയൊടിഞ്ഞത്. ലോക്‌സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് കൂട്ടുകെട്ടിലൂടെ യു.ഡി.എഫിനെ മുന്നില്‍നിറുത്തി മുമ്പ് മുടങ്ങിയ പ്രഖ്യാപിതപരിപാടി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ബി.ജെ.പിയും പി.ഡി.പി-സി.പി.എം വേദിപങ്കിടല്‍ മുഖ്യവിഷയമാക്കി ബി.ജെ.പിയുടെ ഭീകരബന്ധം മറച്ചുപിടിക്കുന്നതില്‍ യു.ഡി.എഫും വിജയം കണ്ടതിന്റെ ഫലമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍നേട്ടം. ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുഭരണമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലുണ്ടായ ഈ പരസ്പരധാരണ ഇന്ന് ദേശീയാടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ബാബരി ധ്വംസനത്തിനു നേതൃത്വം വഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്ലിംപള്ളി ഇടിച്ചുനിരത്തുന്നത് ശിക്ഷാര്‍ഹമായ ഒരു കുറ്റമല്ലെന്ന കീഴ് വഴക്കം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് തെല്ലും മടികാണിക്കാത്തത് അതുകൊണ്ടാണ്. ആഗോളഭീകരതക്കും മതതീവ്‌റവാദത്തിനുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നേതൃത്വം നല്‍കുന്ന രാജ്യാന്തര സഖ്യത്തില്‍ കക്ഷിചേര്‍ന്ന് യു.പി.എ സര്‍ക്കാര്‍ സംഘ്പരിവാര്‍ ഭീകരതയോടും തീവ്‌റവാദത്തോടും സ്വീകരിക്കുന്ന സമീപനവും ഫലസ്തീനിലെ ഇസ്രായേല്‍ ഭീകരതയോട് അമേരിക്കന്‍ഭരണകൂടം സ്വീകരിച്ചുപോരുന്ന സമീപനവും തമ്മിലെ സമാനതകളാണ് ഇതുവഴി അനാവരണം ചെയ്യപ്പെടുന്നത്. എന്തുകൊണ്ട് മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നുവെന്നതില്‍ ഒരു പുതിയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം അമേരിക്കന്‍മോഡല്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യസ്വഭാവമായ മുസ്ലിംവിരുദ്ധതയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മുസ്ലിംകളെ സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളില്‍നിന്ന് അറുത്തുമാറ്റി ഉപരോധിച്ച് മതതീവ്രവാദത്തിലേക്കു തള്ളിവിടുകയും അക്രമാസക്തി ബാധിച്ച ആത്മനിഷ്ഠ സാഹചര്യം പടച്ചുവിടുകയും ചെയ്യുകയെന്ന സാമ്രാജ്യത്വ അജണ്ടയുടെ കേരള മോഡലിനാണ് ഇപ്പോള്‍ നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കേരള മുസ്ലിംകളിലെ അതി ദരിദ്രരുടെയും പിന്നാക്കക്കാരുടെയും സാമൂഹിക മൂലധനമാണ് മഅ്ദനിയും പി.ഡി.പിയും. മഅ്ദനിയെ കൊല്ലാക്കൊല ചെയ്‌ത് ഈ ദരിദ്ര ജനവിഭാഗങ്ങളുടെ ജനാധിപത്യവിചാരങ്ങളുടെ വേരറുക്കാനും അവരെ വര്‍ഗീയതയിലേക്കും തീവ്‌റവാദത്തിലേക്കും വഴിതിരിച്ചുവിടാനുമുള്ള ഗൂഢപദ്ധതിക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗരൂകരാവേണ്ടതുണ്ട്."
മുസ്ലിം രാഷ്ട്രീയ-സാമുഹിക പ്രസ്ഥാനങ്ങളെ, യു ഡി എഫായാലും എല്‍ ഡി എഫായാലും തങ്ങളുടെ അധികാരം നിലനിര്‍ത്താനായി ഉപയോഗിക്കയും ശേഷം വലിച്ചെറിയുകയുമാണു ചെയ്യുന്നത് എന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്ത മണ്ടന്മാരാണോ പീഡീപ്പീ,ജമാ അത്തെ ഇസ്ലാമി, എന്‍ ഡി എഫ് (പോപ്പുലര്‍ ഫ്രണ്ട്)മുതലായ സംഘടനകളെ നയിക്കുന്നവര്‍? മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടിയേയും പോലെ,സവര്‍ണ-സമ്പന്ന (മുസ്ലിങ്ങളുടെ) താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായതിനാല്‍ മുസ്ലിം ലീഗ് തത്ക്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നു.
ലേഖനം മുഴുവനായി വായിക്കാന്‍ പത്രത്തിന്റെ ലിങ്ക് ഇവിടെ.
ആ ലിങ്ക് നഷ്ടമായാലോ മറ്റു രീതിയില്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ ഇവിടെ ക്ലിക്കി ആ ലേഖനം വായിക്കുക
"മഅ്ദനിയുടെ ജയില്‍മോചനത്തിനുശേഷം മഅ്ദനിയെ തിരിച്ച് ജയിലിലേക്കയക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് ബി.ജെ.പി ദേശീയ കാമ്പയിന്‍വരെ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തില്‍ ഈ മുദ്രാവാക്യത്തിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ടും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സൈനിക-പൊലീസ് ഉദ്യോഗസ്ഥരുടെ ബി.ജെ.പി-സംഘ് ബന്ധം പുറത്തറിഞ്ഞതുകൊണ്ടുമാണ് മഅ്ദനിവിരുദ്ധ പ്രചാരണപരിപാടികളുടെ മുനയൊടിഞ്ഞത്. ലോക്‌സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് കൂട്ടുകെട്ടിലൂടെ യു.ഡി.എഫിനെ മുന്നില്‍നിറുത്തി മുമ്പ് മുടങ്ങിയ പ്രഖ്യാപിതപരിപാടി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ബി.ജെ.പിയും പി.ഡി.പി-സി.പി.എം വേദിപങ്കിടല്‍ മുഖ്യവിഷയമാക്കി ബി.ജെ.പിയുടെ ഭീകരബന്ധം മറച്ചുപിടിക്കുന്നതില്‍ യു.ഡി.എഫും വിജയം കണ്ടതിന്റെ ഫലമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍നേട്ടം. ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുഭരണമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലുണ്ടായ ഈ പരസ്പരധാരണ ഇന്ന് ദേശീയാടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ബാബരി ധ്വംസനത്തിനു നേതൃത്വം വഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്ലിംപള്ളി ഇടിച്ചുനിരത്തുന്നത് ശിക്ഷാര്‍ഹമായ ഒരു കുറ്റമല്ലെന്ന കീഴ് വഴക്കം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് തെല്ലും മടികാണിക്കാത്തത് അതുകൊണ്ടാണ്. ആഗോളഭീകരതക്കും മതതീവ്‌റവാദത്തിനുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നേതൃത്വം നല്‍കുന്ന രാജ്യാന്തര സഖ്യത്തില്‍ കക്ഷിചേര്‍ന്ന് യു.പി.എ സര്‍ക്കാര്‍ സംഘ്പരിവാര്‍ ഭീകരതയോടും തീവ്‌റവാദത്തോടും സ്വീകരിക്കുന്ന സമീപനവും ഫലസ്തീനിലെ ഇസ്രായേല്‍ ഭീകരതയോട് അമേരിക്കന്‍ഭരണകൂടം സ്വീകരിച്ചുപോരുന്ന സമീപനവും തമ്മിലെ സമാനതകളാണ് ഇതുവഴി അനാവരണം ചെയ്യപ്പെടുന്നത്. എന്തുകൊണ്ട് മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നുവെന്നതില്‍ ഒരു പുതിയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം അമേരിക്കന്‍മോഡല്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യസ്വഭാവമായ മുസ്ലിംവിരുദ്ധതയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മുസ്ലിംകളെ സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളില്‍നിന്ന് അറുത്തുമാറ്റി ഉപരോധിച്ച് മതതീവ്രവാദത്തിലേക്കു തള്ളിവിടുകയും അക്രമാസക്തി ബാധിച്ച ആത്മനിഷ്ഠ സാഹചര്യം പടച്ചുവിടുകയും ചെയ്യുകയെന്ന സാമ്രാജ്യത്വ അജണ്ടയുടെ കേരള മോഡലിനാണ് ഇപ്പോള്‍ നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കേരള മുസ്ലിംകളിലെ അതി ദരിദ്രരുടെയും പിന്നാക്കക്കാരുടെയും സാമൂഹിക മൂലധനമാണ് മഅ്ദനിയും പി.ഡി.പിയും. മഅ്ദനിയെ കൊല്ലാക്കൊല ചെയ്‌ത് ഈ ദരിദ്ര ജനവിഭാഗങ്ങളുടെ ജനാധിപത്യവിചാരങ്ങളുടെ വേരറുക്കാനും അവരെ വര്‍ഗീയതയിലേക്കും തീവ്‌റവാദത്തിലേക്കും വഴിതിരിച്ചുവിടാനുമുള്ള ഗൂഢപദ്ധതിക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗരൂകരാവേണ്ടതുണ്ട്."
മുസ്ലിം രാഷ്ട്രീയ-സാമുഹിക പ്രസ്ഥാനങ്ങളെ, യു ഡി എഫായാലും എല്‍ ഡി എഫായാലും തങ്ങളുടെ അധികാരം നിലനിര്‍ത്താനായി ഉപയോഗിക്കയും ശേഷം വലിച്ചെറിയുകയുമാണു ചെയ്യുന്നത് എന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്ത മണ്ടന്മാരാണോ പീഡീപ്പീ,ജമാ അത്തെ ഇസ്ലാമി, എന്‍ ഡി എഫ് (പോപ്പുലര്‍ ഫ്രണ്ട്)മുതലായ സംഘടനകളെ നയിക്കുന്നവര്‍? മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടിയേയും പോലെ,സവര്‍ണ-സമ്പന്ന (മുസ്ലിങ്ങളുടെ) താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായതിനാല്‍ മുസ്ലിം ലീഗ് തത്ക്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നു.
ലേഖനം മുഴുവനായി വായിക്കാന്‍ പത്രത്തിന്റെ ലിങ്ക് ഇവിടെ.
ആ ലിങ്ക് നഷ്ടമായാലോ മറ്റു രീതിയില്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ ഇവിടെ ക്ലിക്കി ആ ലേഖനം വായിക്കുക
Sunday, December 20, 2009
'വേശ്യ'യുടെ ചാരിത്ര്യ പ്രസംഗം
ഇന്നുതന്നെ മറ്റൊരു പോസ്റ്റ് ഉദ്ദേശിച്ചിരുന്നില്ല. അപ്പോഴാണ് 'കേരള കൗമുദി' ദിനപത്രത്തിന്റെ ഇന്നലത്തെ മുഖപ്രസംഗം കാണുന്നത്. 'സംശയ ദൃഷ്ടിയോടെ കാണരുത്' എന്ന തലക്കെട്ടില്‍ ഇന്നലെ (2009 ഡിസംബര്‍ 19) എഴുതിയ മുഖപ്രസംഗം വായിച്ച് സത്യാന്വേഷി വാസ്തവത്തില്‍ അസ്തപ്രജ്ഞനായിപ്പോയി. 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' എന്ന ചൊല്ലാണ് പെട്ടെന്ന് ഉപമയായി പറയാന്‍ തോന്നുന്നത്.['വേശ്യ' എന്ന പ്രയോഗത്തോടും 'ചാരിത്ര്യം' എന്ന സങ്കല്പ്പനത്തോടും സത്യാന്വേഷി യോജിക്കുന്ന ആളല്ല. ഈ ചൊല്ല് പുരുഷ മേധാവിത്വപരമാണെന്ന ഫെമിനിസ്റ്റ് വിമര്‍ശനം അംഗീകരിക്കുന്ന ആളുമാണു സത്യാന്വേഷി..ദയവായി ഫെമിനിസ്റ്റുകള്‍/സ്ത്രീകള്‍ ക്ഷമിക്കുക]
"ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ ഒരു സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന ക്രൂര നിലപാടിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണം സമുദായസൌഹാര്‍ദ്ദം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെ അത്യധികം ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. മുസ്ളിം ന്യൂനപക്ഷത്തില്‍പ്പെട്ട യുവാക്കള്‍ അന്യസമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രേമിച്ച് വിവാഹം കഴിച്ചശേഷം മതംമാറ്റുന്നുവെന്ന് അടുത്തകാലത്തുയര്‍ന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഈ നിരീക്ഷണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ജസ്റ്റിസ് ശ്രീ. എം. ശശിധരന്‍ നമ്പ്യാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ രണ്ട് ലൌ ജിഹാദ് കേസുകളിലെ അന്വേഷണം ഇനി ഒരുത്തരവുവരെ തുടരരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ കടുത്ത ദുരുപയോഗം എന്നാണ് ഈ കേസിനാസ്പദമായ പൊലീസ് അന്വേഷണത്തെ കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയുള്ള മതംമാറ്റ ആരോപണം എന്തിനുവേണ്ടിയാണെന്നും കോടതി ചോദിച്ചിരുന്നു. പ്രണയവിവാഹങ്ങള്‍ സാധുവായ ഒരു രാജ്യത്ത് അനാദികാലം തൊട്ടേ ഈ രീതിയിലുള്ള വിവാഹം നടക്കാറുണ്ട്. ഇപ്പോഴാണ് അതിന് പുതിയ ഭാഷ്യം നല്‍കാനുള്ള ആസൂത്രിതശ്രമം നടക്കുന്നത്. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒറ്റനോട്ടത്തില്‍ത്തന്നെ പക്ഷപാതപരമെന്ന് തോന്നിപ്പിക്കുന്ന മട്ടില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലെ അനൌചിത്യവും അപകടവും ഏവരും തിരിച്ചറിയേണ്ടതാണ്."
ലൗ ജിഹാദ് എന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ജനമനസ്സില്‍ വര്‍ഗീയത ഊതിപ്പെരുപ്പിച്ചിട്ട് ഇപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ ഇങ്ങനെ മുഖപ്രസംഗം എഴുതുന്ന പത്രാധിപരോട് കാണ്ടാമൃഗം പോലും തോറ്റുപോകും.ഇനി മാതൃഭൂമിയെങ്ങാന്‍ ഇത്തരമൊരു മുഖപ്രസംഗവുമായി വരുമോ എന്നാണു സത്യാന്വേഷി ഭയപ്പെടുന്നത്. ഹൃദയസ്തംഭനം വരാതിരിക്കാന്‍ വല്ല മരുന്നുകിട്ടുമോ എന്നു നോക്കട്ടെ
മുഖപ്രസംഗം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.
ലിങ്ക് കിട്ടിയില്ലെങ്കില്‍ ഇവിടെ കാണാം അത്.
"ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ ഒരു സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന ക്രൂര നിലപാടിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണം സമുദായസൌഹാര്‍ദ്ദം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെ അത്യധികം ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. മുസ്ളിം ന്യൂനപക്ഷത്തില്‍പ്പെട്ട യുവാക്കള്‍ അന്യസമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രേമിച്ച് വിവാഹം കഴിച്ചശേഷം മതംമാറ്റുന്നുവെന്ന് അടുത്തകാലത്തുയര്‍ന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഈ നിരീക്ഷണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ജസ്റ്റിസ് ശ്രീ. എം. ശശിധരന്‍ നമ്പ്യാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ രണ്ട് ലൌ ജിഹാദ് കേസുകളിലെ അന്വേഷണം ഇനി ഒരുത്തരവുവരെ തുടരരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ കടുത്ത ദുരുപയോഗം എന്നാണ് ഈ കേസിനാസ്പദമായ പൊലീസ് അന്വേഷണത്തെ കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയുള്ള മതംമാറ്റ ആരോപണം എന്തിനുവേണ്ടിയാണെന്നും കോടതി ചോദിച്ചിരുന്നു. പ്രണയവിവാഹങ്ങള്‍ സാധുവായ ഒരു രാജ്യത്ത് അനാദികാലം തൊട്ടേ ഈ രീതിയിലുള്ള വിവാഹം നടക്കാറുണ്ട്. ഇപ്പോഴാണ് അതിന് പുതിയ ഭാഷ്യം നല്‍കാനുള്ള ആസൂത്രിതശ്രമം നടക്കുന്നത്. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒറ്റനോട്ടത്തില്‍ത്തന്നെ പക്ഷപാതപരമെന്ന് തോന്നിപ്പിക്കുന്ന മട്ടില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലെ അനൌചിത്യവും അപകടവും ഏവരും തിരിച്ചറിയേണ്ടതാണ്."
ലൗ ജിഹാദ് എന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ജനമനസ്സില്‍ വര്‍ഗീയത ഊതിപ്പെരുപ്പിച്ചിട്ട് ഇപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ ഇങ്ങനെ മുഖപ്രസംഗം എഴുതുന്ന പത്രാധിപരോട് കാണ്ടാമൃഗം പോലും തോറ്റുപോകും.ഇനി മാതൃഭൂമിയെങ്ങാന്‍ ഇത്തരമൊരു മുഖപ്രസംഗവുമായി വരുമോ എന്നാണു സത്യാന്വേഷി ഭയപ്പെടുന്നത്. ഹൃദയസ്തംഭനം വരാതിരിക്കാന്‍ വല്ല മരുന്നുകിട്ടുമോ എന്നു നോക്കട്ടെ
മുഖപ്രസംഗം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.
ലിങ്ക് കിട്ടിയില്ലെങ്കില്‍ ഇവിടെ കാണാം അത്.
"എന്റെ നിശ്ശബ്ദത കുറ്റസമ്മതമല്ല"
കര്‍ണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകരന്‍ എന്ന ദലിത് ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നീക്കം ആരംഭിച്ച ഉടനെ അദ്ദേഹം 'അഴിമതിക്കാരനാ'യ അദ്ഭുതവിദ്യയെപ്പറ്റി സത്യാന്വേഷി ഈ ബ്ലോഗില്‍ സംശയം പ്രകടിപ്പിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ! ഇന്‍ഡ്യയില്‍ അഴിമതി, പെണ്‍വാണിഭം തുടങ്ങിയ കേസുകള്‍ പൊതുവില്‍ ദലിതര്‍ , ഒബി സി കള്‍ മുതലായവരെ ഒരലുക്കാക്കാനാണു കൂടുതലും ഉപയോഗിക്കപ്പെടുന്നതെന്ന യാഥാര്‍ഥ്യം അറിയാവുന്ന ആര്‍ക്കും ജസ്റ്റിസ് ദിനകരനെതിരായ നീക്കത്തില്‍ സംശയം തോന്നിക്കാണും. സവര്‍ണ മാധ്യമങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഏത് ആടിനെയും പട്ടിയും പേപ്പട്ടിയും ആക്കാന്‍ നിഷ്പ്രയാസം കഴിയുന്ന നാടാണിത്. അതപ്പടി വിശ്വസിക്കുന്ന കഴുതകളാണ് ഈ ദലിതരും ഒ ബി സികളും വരെ. അവര്‍ക്ക് സത്യാന്വേഷിയുടെ നിരീക്ഷണം 'സെക്റ്റേറിയന്‍ ' ആയും 'ജാതീയത'യായും ഒക്കെ തോന്നും. യഥാര്‍ഥ ജാതീയത അങ്ങനെ അവര്‍ കാണാതെയും ഇരിക്കും . ഇത്രനാളും ജസ്റ്റിസ് ദിനകരന്‍ നിശ്ശബ്ദനായിരുന്നു; തന്റെ പദവിയുടെ മാന്യത പുലര്‍ത്തിക്കൊണ്ട്. അത് അദ്ദേഹത്തിന്റെ മേല്‍ കുതിര കയറാനുള്ള ശ്രമമായി മാറിയപ്പോളാകണം ഇപ്പോള്‍ അദ്ദേഹം നിശ്ശബ്ദത ഭേദിച്ചത്. എന്തായാലും അഴിമതി ആരോപണം കൊണ്ടുവന്നവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇനി അദ്ദേഹത്തെ ഇമ്പീച്ചുകൂടി ചെയ്‌താലേ 'അഴിമതി വിരുദ്ധരായ' വിശുദ്ധ പശുക്കള്‍ക്ക് തൃപ്തിയാകൂ.
റ്റൈംസ് നൗ എന്ന ചാനല്‍ ജസ്റ്റിസ് ദിനകരനുമായി നടത്തിയ അഭിമുഖം ഇക്കഴിഞ്ഞദിവസം കാണുകയുണ്ടായി. ഇവിടെ ക്ലിക്കിയാല്‍ അതിന്റെ ഒരു ഭാഗം കാണാം.
ഇവിടെ അതു വായിക്കാം.
കൂടാതെ യു പി മുഖ്യമന്ത്രിയും മറ്റൊരു 'അഴിമതി'ക്കാരിയും ആയ മായാവതി ജസ്റ്റിസ് ദിനകരനു പിന്തുണയുമായി വന്നിട്ടുമുണ്ട്. മനോരമയില്‍ വന്ന ആ വാര്‍ത്ത താഴെ:
ജസ്റ്റിസ് ദിനകരനു പിന്തുണയുമായി മായാവതി
സ്വന്തം ലേഖകന്‍
ലക്നൌ: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടി നേരിടുന്ന കര്‍ണാടക ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനു പിന്തുണയുമായി മായാവതി. ദിനകരനെതിരെ എന്തു നടപടി എടുത്താലും അതിനു മുന്‍പ് അദ്ദേഹത്തിനു പറയാനുള്ളതു കേള്‍ക്കാന്‍ അവസരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു യുപി മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കത്തെഴുതി.
ദിനകരനു സ്വാഭാവിക നീതി നിഷേധിക്കരുതെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.
(മലയാള മനോരമ ദിനപത്രം 20/12/2009)
മുകളില്‍ അഭിമുഖത്തിന്റെ ലിങ്ക് കിട്ടാത്തവര്‍ ഇവിടെ ക്ലിക്കുക.
പിന്‍കുറി:
ഈ പോസ്റ്റിട്ടതിനുശേഷമാണ് ബോബി കുഞ്ഞു എഴുതിയ 'അഴിമതിയുടെ സാമൂഹിക പശ്ചാത്തലം' എന്ന ലേഖനത്തെപ്പറ്റി അറിഞ്ഞത്. ആ ലേഖനം ഇവിടെ പ്രസക്തമായതിനാല്‍ എടുത്തു ചേര്‍ക്കുന്നു
റ്റൈംസ് നൗ എന്ന ചാനല്‍ ജസ്റ്റിസ് ദിനകരനുമായി നടത്തിയ അഭിമുഖം ഇക്കഴിഞ്ഞദിവസം കാണുകയുണ്ടായി. ഇവിടെ ക്ലിക്കിയാല്‍ അതിന്റെ ഒരു ഭാഗം കാണാം.
ഇവിടെ അതു വായിക്കാം.
കൂടാതെ യു പി മുഖ്യമന്ത്രിയും മറ്റൊരു 'അഴിമതി'ക്കാരിയും ആയ മായാവതി ജസ്റ്റിസ് ദിനകരനു പിന്തുണയുമായി വന്നിട്ടുമുണ്ട്. മനോരമയില്‍ വന്ന ആ വാര്‍ത്ത താഴെ:
ജസ്റ്റിസ് ദിനകരനു പിന്തുണയുമായി മായാവതി
സ്വന്തം ലേഖകന്‍
ലക്നൌ: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടി നേരിടുന്ന കര്‍ണാടക ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനു പിന്തുണയുമായി മായാവതി. ദിനകരനെതിരെ എന്തു നടപടി എടുത്താലും അതിനു മുന്‍പ് അദ്ദേഹത്തിനു പറയാനുള്ളതു കേള്‍ക്കാന്‍ അവസരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു യുപി മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കത്തെഴുതി.
ദിനകരനു സ്വാഭാവിക നീതി നിഷേധിക്കരുതെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.
(മലയാള മനോരമ ദിനപത്രം 20/12/2009)
മുകളില്‍ അഭിമുഖത്തിന്റെ ലിങ്ക് കിട്ടാത്തവര്‍ ഇവിടെ ക്ലിക്കുക.
പിന്‍കുറി:
ഈ പോസ്റ്റിട്ടതിനുശേഷമാണ് ബോബി കുഞ്ഞു എഴുതിയ 'അഴിമതിയുടെ സാമൂഹിക പശ്ചാത്തലം' എന്ന ലേഖനത്തെപ്പറ്റി അറിഞ്ഞത്. ആ ലേഖനം ഇവിടെ പ്രസക്തമായതിനാല്‍ എടുത്തു ചേര്‍ക്കുന്നു
Friday, December 18, 2009
ബിജെപി സമ്പൂര്‍ണ ബ്രാഹ്മണ മേധാവിത്വത്തിലേക്ക്
സത്യാന്വേഷി പലവട്ടം ഈ ബ്ലോഗില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം ആണ്‍, ബീ ജേ പ്പീ ഒരു ബ്രാഹ്മണ ജാതി പാര്‍ട്ടിയാണെന്നും സിന്ധി ഖത്രിയായ ലാല്‍ കൃഷ്ണ ആഡ്‌വാണിയുടെ കാര്യം പോക്കാണെന്നും. ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥിതിയില്‍ തൊട്ടടുത്തു കിടക്കുന്ന ക്ഷത്രിയ വിഭാഗത്തെ[ജസ്വന്ത് സിങ്ങിന്റെ കാര്യം ഓര്‍ക്കുക] പ്പോലും വച്ചു പൊറുപ്പിക്കാന്‍ ബ്രാഹ്മണ്യ ശക്തികള്‍ തയ്യാറല്ല. അപ്പോള്‍ പിന്നെ 'ആയിരം കാതം' അകലെ കിടക്കുന്ന ദലിതര്‍, ഒ ബി സി കള്‍ മുതലായ അയിത്തക്കാര്‍ എന്തുകണ്ടിട്ടാണ്‍ ആ പാര്‍ട്ടിയുടെ ചാവേറുകള്‍ ആകുന്നത്? എന്‍ ബി എന്നാല്‍ 'നോണ്‍ ബ്രാഹ്മിന്‍' എന്നുമാത്രമല്ല, 'നോ ബ്രയ്‌ന്‍' എന്നും അര്‍ഥമുണ്ടല്ലോ!
ഇന്നത്തെ മലയാള മനോരമ (ഓണ്‍ലൈന്‍ എഡിഷന്‍ )യില്‍ വന്ന ഈ റിപ്പോര്‍ട്ട് സത്യാന്വേഷിയെ ശരിവയ്‌ക്കുന്നതു കാണുക:
ബിജെപി സമ്പൂര്‍ണ ബ്രാഹ്മണ മേധാവിത്വത്തിലേക്ക്
വി.വി. ബിനു
2009 ഡിസംബര്‍ 18. 1:23
ന്യൂഡല്‍ഹി:ബിജെപിയില്‍ സമ്പൂര്‍ണ ബ്രാഹ്മണാധിപത്യത്തിനു വഴിയൊരുങ്ങുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തുന്ന നിതിന്‍ ഗഡ്കരിയും ലോക്സഭാ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കുന്ന സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയും ബ്രാഹ്മണരാണ്. പാര്‍ട്ടി ദേശീയ നേതൃനിരയിലെ മൂന്നു പ്രധാന സ്ഥാനങ്ങളും ബ്രാഹ്മണര്‍ കയ്യടക്കുന്നത് ഇതാദ്യമായാണ്. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനൊരുങ്ങുന്ന എല്‍.കെ. അഡ്വാനി ബനിയ സമുദായക്കാരനായതിനാല്‍ ബിജെപിയില്‍ ബ്രാഹ്മണ മേധാവിത്വം ഇത്രകാലവും പ്രകടമായിരുന്നില്ല.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന രാജ്നാഥ് സിങ്ങിനു പകരം നിതിന്‍ ഗഡ്കരിയെ നിയോഗിക്കാനുള്ള
ഔപചാരിക തീരുമാനമെടുക്കാന്‍ നാളെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെയും ദേശീയ ഭാരവാഹികളുടെയും യോഗം ചേരും. തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍തന്നെ സുഷമാ സ്വരാജിനെ പിന്‍ഗാമിയായി അഡ്വാനി പ്രഖ്യാപിക്കുമെന്നാണു സൂചന. ലോക്സഭാ ഉപനേതൃസ്ഥാനത്തേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗോപിനാഥ് മുണ്ടെയെയാണു പരിഗണിക്കുന്നത്. മഹാരാഷ്ട്ര ബിജെപി രാഷ്ട്രീയത്തില്‍ എതിരാളിയായ നിതിന്‍ ഗഡ്കരിക്കു കീഴില്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തുടരാന്‍ മുണ്ടെയ്ക്ക് താല്‍പര്യമില്ല.
ബിജെപിയിലെ ജാതി സമവാക്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചടിയാകുമോയെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. സമീപകാലത്തായി
രജപുത്ര നേതാക്കളോട് ബിജെപിയില്‍ അവഗണനയാണെന്ന ആരോപണമുണ്ട്. ജിന്ന പുസ്തക വിവാദത്തിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതും രാജസ്ഥാന്‍ നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു വസുന്ധര രാജെയെ ഇറക്കിവിട്ടതും രജപുത്ര വിഭാഗങ്ങളില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്. രാജ്നാഥ് സിങ് പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിയുന്നതോടെ പാര്‍ട്ടിയുടെ ദേശീയ നേതൃനിരയില്‍ രജപുത്രര്‍ ഇല്ലെന്ന നിലയാകും.
ബിജെപിയുടെ മണ്ഡല്‍ - കമണ്ഡല്‍ രാഷ്ട്രീയ സൂത്രവാക്യത്തില്‍ നിര്‍ണായക സ്ഥാനംവഹിച്ച പിന്നാക്ക സമുദായ നേതാക്കളായ ഉമാഭാരതിയും കല്യാണ്‍ സിങ്ങും പാര്‍ട്ടിക്കു പുറത്താണിപ്പോള്‍. സംസ്ഥാന നേതൃനിരയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനുമാണ് പാര്‍ട്ടിയിലെ പിന്നാക്ക നേതാക്കളില്‍ പ്രമുഖരായുള്ളത്.
ഇതു സംബന്ധമായി സത്യാന്വേഷി മുന്‍പ് എഴുതിയ പോസ്റ്റുകള്‍:
1.ബീ ജേ പ്പീ:ബ്രാഹ്മണ ജാതി പാര്‍ട്ടി
2.ആഡ്‌വാണിയുടെ തലെയെടുക്കാന്‍ ബ്രാഹ്മണര്‍
ഇന്നത്തെ മലയാള മനോരമ (ഓണ്‍ലൈന്‍ എഡിഷന്‍ )യില്‍ വന്ന ഈ റിപ്പോര്‍ട്ട് സത്യാന്വേഷിയെ ശരിവയ്‌ക്കുന്നതു കാണുക:
ബിജെപി സമ്പൂര്‍ണ ബ്രാഹ്മണ മേധാവിത്വത്തിലേക്ക്
വി.വി. ബിനു
2009 ഡിസംബര്‍ 18. 1:23
ന്യൂഡല്‍ഹി:ബിജെപിയില്‍ സമ്പൂര്‍ണ ബ്രാഹ്മണാധിപത്യത്തിനു വഴിയൊരുങ്ങുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തുന്ന നിതിന്‍ ഗഡ്കരിയും ലോക്സഭാ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കുന്ന സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയും ബ്രാഹ്മണരാണ്. പാര്‍ട്ടി ദേശീയ നേതൃനിരയിലെ മൂന്നു പ്രധാന സ്ഥാനങ്ങളും ബ്രാഹ്മണര്‍ കയ്യടക്കുന്നത് ഇതാദ്യമായാണ്. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനൊരുങ്ങുന്ന എല്‍.കെ. അഡ്വാനി ബനിയ സമുദായക്കാരനായതിനാല്‍ ബിജെപിയില്‍ ബ്രാഹ്മണ മേധാവിത്വം ഇത്രകാലവും പ്രകടമായിരുന്നില്ല.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന രാജ്നാഥ് സിങ്ങിനു പകരം നിതിന്‍ ഗഡ്കരിയെ നിയോഗിക്കാനുള്ള
ഔപചാരിക തീരുമാനമെടുക്കാന്‍ നാളെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെയും ദേശീയ ഭാരവാഹികളുടെയും യോഗം ചേരും. തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍തന്നെ സുഷമാ സ്വരാജിനെ പിന്‍ഗാമിയായി അഡ്വാനി പ്രഖ്യാപിക്കുമെന്നാണു സൂചന. ലോക്സഭാ ഉപനേതൃസ്ഥാനത്തേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗോപിനാഥ് മുണ്ടെയെയാണു പരിഗണിക്കുന്നത്. മഹാരാഷ്ട്ര ബിജെപി രാഷ്ട്രീയത്തില്‍ എതിരാളിയായ നിതിന്‍ ഗഡ്കരിക്കു കീഴില്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തുടരാന്‍ മുണ്ടെയ്ക്ക് താല്‍പര്യമില്ല.
ബിജെപിയിലെ ജാതി സമവാക്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചടിയാകുമോയെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. സമീപകാലത്തായി
രജപുത്ര നേതാക്കളോട് ബിജെപിയില്‍ അവഗണനയാണെന്ന ആരോപണമുണ്ട്. ജിന്ന പുസ്തക വിവാദത്തിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതും രാജസ്ഥാന്‍ നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു വസുന്ധര രാജെയെ ഇറക്കിവിട്ടതും രജപുത്ര വിഭാഗങ്ങളില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്. രാജ്നാഥ് സിങ് പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിയുന്നതോടെ പാര്‍ട്ടിയുടെ ദേശീയ നേതൃനിരയില്‍ രജപുത്രര്‍ ഇല്ലെന്ന നിലയാകും.
ബിജെപിയുടെ മണ്ഡല്‍ - കമണ്ഡല്‍ രാഷ്ട്രീയ സൂത്രവാക്യത്തില്‍ നിര്‍ണായക സ്ഥാനംവഹിച്ച പിന്നാക്ക സമുദായ നേതാക്കളായ ഉമാഭാരതിയും കല്യാണ്‍ സിങ്ങും പാര്‍ട്ടിക്കു പുറത്താണിപ്പോള്‍. സംസ്ഥാന നേതൃനിരയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനുമാണ് പാര്‍ട്ടിയിലെ പിന്നാക്ക നേതാക്കളില്‍ പ്രമുഖരായുള്ളത്.
ഇതു സംബന്ധമായി സത്യാന്വേഷി മുന്‍പ് എഴുതിയ പോസ്റ്റുകള്‍:
1.ബീ ജേ പ്പീ:ബ്രാഹ്മണ ജാതി പാര്‍ട്ടി
2.ആഡ്‌വാണിയുടെ തലെയെടുക്കാന്‍ ബ്രാഹ്മണര്‍
എന്തുകൊണ്ട് 'മാധ്യമം'?
ദലിതര്‍, ഒ ബി സി കള്‍ ,സ്ത്രീകള്‍ , ആദിവാസികള്‍ ,മുസ്ലിങ്ങള്‍ തുടങ്ങിയ 'പാര്‍ശ്വവത്കൃത' ജനതകളുടെ പ്രശ്നങ്ങള്‍ [സ്വത്വ രാഷ്ട്രീയം] കേരളത്തിന്റെ പൊതു സമൂഹം ശ്രദ്ധിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയത് 'മാധ്യമം ' പത്രത്തിന്റെ കടന്നുവരവോടെയാണ്‍. പൊതുവില്‍ ദലിത്-ബഹുജന്‍ എഴുത്തുകാരും ബുദ്ധിജീവികളും ഈ വസ്തുത അംഗീകരിക്കുന്നവരും അക്കാര്യം തുറന്നു പറയുന്നവരും ആണ്‍. എന്നാല്‍ 'പുരോഗമന'ക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ , യുക്തിവാദികള്‍, കമ്യൂണിസ്റ്റുകാര്‍ വരെ ഇത് അംഗീകരിച്ചു തരില്ല. അവരില്‍ പലര്‍ക്കും മാധ്യമം മതമൗലികവാദികള്‍ നടത്തുന്ന 'ആട്ടിന്‍ തോലിട്ട ചെന്നായ' മാത്രമാണ്‍.അപ്പോള്‍ മുസ്ലിം വിരോധം എന്ന ഒറ്റ അജണ്ഡ മാത്രമുള്ള സംഘ് ബുദ്ധിജീവികളുടെ കാര്യം പറയാനുണ്ടോ?മാധ്യമത്തിനെതിരെ ബ്ലോഗില്‍ ഇക്കൂട്ടരെല്ലാം ഒന്നായിത്തീരുന്ന അപൂര്‍വ കാഴ്ച്ച നാം കണ്ടത് അതുകൊണ്ടാണ്‍. ദലിതര്‍,ആദിവാസികള്‍ , സ്ത്രീകള്‍,മുസ്ലിങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്കൃത ജനതകളുടെ പ്രശ്നങ്ങള്‍ [സ്വത്വ രാഷ്ട്രീയം] അജണ്ഡയില്‍പ്പോലും ഇല്ലാത്തവര്‍ക്ക് ആ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമങ്ങളില്‍ വരെ ഉന്നയിക്കേണ്ട 'ഗതികേട്' വരുത്തിയത് മാധ്യമം എന്ന 'ചെകുത്താന്‍' കാരണമാണല്ലോ. അതുകൊണ്ട് കിട്ടാവുന്ന എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ മാധ്യമത്തെ വിമര്‍ശിക്കും. അതിനൊരു ദൃഷ്ടാന്തമായിരുന്നു യുക്തിവാദി ജബ്ബാര്‍ മാഷ് തന്റെ ബ്ലോഗില്‍ മാധ്യമത്തിനെതിരായി എഴുതിയ പോസ്റ്റുകള്‍ . അതിലൊന്നില്‍
കമന്റിയപ്പോള്‍ സത്യാന്വേഷി,കേരളത്തിലെ ദലിത് ചിന്തകരില്‍ പ്രമുഖനായ കെ കെ കൊച്ച് 'ഗോത്രഭൂമി' മാസിക(കൊച്ചി -17)യുടെ 2009 സെപ്റ്റംബര്‍ ലക്കത്തില്‍ എഴുതിയ ലേഖനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അന്ന് ആ ലേഖനം ചേര്‍ക്കാന്‍ സാധിച്ചില്ല. അത് ഇപ്പോളാണു ചേര്‍ക്കാന്‍ സാധിച്ചത്. ഇവിടെ ക്ലിക്കിയാല്‍ അതു വായിക്കാം .
'സുഹൃത്തേ, താങ്കളും വായിക്കുന്നത് മാധ്യമം ആണോ?' എന്ന ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ പോസ്റ്റ് ഇവിടെ.
മാധ്യമത്തിനെതിരെ എഴുതിയ മറ്റൊരു പോസ്റ്റ് ഇവിടെയും.
കമന്റിയപ്പോള്‍ സത്യാന്വേഷി,കേരളത്തിലെ ദലിത് ചിന്തകരില്‍ പ്രമുഖനായ കെ കെ കൊച്ച് 'ഗോത്രഭൂമി' മാസിക(കൊച്ചി -17)യുടെ 2009 സെപ്റ്റംബര്‍ ലക്കത്തില്‍ എഴുതിയ ലേഖനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അന്ന് ആ ലേഖനം ചേര്‍ക്കാന്‍ സാധിച്ചില്ല. അത് ഇപ്പോളാണു ചേര്‍ക്കാന്‍ സാധിച്ചത്. ഇവിടെ ക്ലിക്കിയാല്‍ അതു വായിക്കാം .
'സുഹൃത്തേ, താങ്കളും വായിക്കുന്നത് മാധ്യമം ആണോ?' എന്ന ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ പോസ്റ്റ് ഇവിടെ.
മാധ്യമത്തിനെതിരെ എഴുതിയ മറ്റൊരു പോസ്റ്റ് ഇവിടെയും.
Saturday, December 12, 2009
മനുസ്മൃതിയോ ഇപ്പോഴും നമ്മുടെ ഭരണഘടന?
ജാതി നോക്കി ശിക്ഷ വിധിക്കുന്ന ഏര്‍പ്പാട് മനുസ്മൃതി നിലനിന്ന കാലത്തെ ഏര്‍പ്പാടാണെന്നാണു നാം മിക്കവരും കരുതിയിരുന്നത്. എന്നാല്‍ ഇന്നത്തെ പത്രത്തില്‍ -പതിവുപോലെ മാധ്യമത്തില്‍- .[ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും വാര്‍ത്ത നല്കാനുണ്ടോ എന്നു ചികഞ്ഞു നടക്കയാണു് 'ആട്ടിന്‍ തോലിട്ട ഈ ചെന്നായ'. അല്ലെങ്കില്‍ മറ്റൊരു ദേശീയ-മതേതര പത്രത്തിനും കിട്ടാത്ത ഈ വാര്‍ത്ത ഈ ചെന്നായയ്‌ക്കു മാത്രം എവിടെ നിന്നുകിട്ടി?]സുപ്രീം കോടതിയുടെ പുതിയ ഒരു വിധിയെ സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ സത്യാന്വേഷി ശരിക്കും അമ്പരന്നുപോയി. ബ്രാഹ്മണര്‍ കൊലപാതകം ചെയ്‌താല്‍ പോലും ശിക്ഷ നിസ്സാരമോ ശിക്ഷ തന്നെ ഇല്ലാത്തതോ ആയ നിയമ സംഹിതയാണു മനുസ്മൃതി മുന്നോട്ടു വയ്‌ക്കുന്നത്. എന്നാല്‍ ആധുനിക കാലത്ത് അത്തരം ഒരു സമീപനം നീതിന്യായക്കോടതി;അതും പരമോന്നത കോടതി പുലര്‍ത്തുമെന്ന് നമുക്കു ചിന്തിക്കാന്‍ ആവുമോ?സഹോദരിയെ പ്രേമിച്ച് വിവാഹം ചെയ്‌ത 'താഴ്ന്ന' ജാതിക്കാരനായ ഈഴവ പയ്യനെ വകവരുത്തിയ ബ്രാഹ്മണ സമുദായക്കാരന്‍ പ്രതിയുടെ വധശിക്ഷ, ജീവപര്യന്തമായി ഇളവു ചെയ്‌ത വിധിന്യായത്തിലാണു് കൊലപാതകത്തിനു പ്രേരിപ്പിക്കുന്ന ജാതി പശ്ചാത്തലം സുപ്രീം കോടതി പരിഗണിച്ചത്.*
ബ്രാഹ്മണരുടെയും സവര്‍ണരുടെയും പെണ്‍കുട്ടികളെ ലപ്പടിച്ച് വിവാഹം കഴിക്കാന്‍ തുനിയുന്ന എല്ലാ അവര്‍ണര്‍ക്കും ഈ വിധി ഒരു പാഠമാകട്ടെ. കൂടുതലൊന്നും പറയുന്നില്ല. മാധ്യമം സ്ഥിരമായി വായിച്ച് സത്യാന്വേഷി വഷളായിപ്പോയി. വല്ലതും എഴുതിയാല്‍ അതു 'തീവ്‌റവാദ'മായിപ്പോകും.
വിധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇവിടെയും എടുത്ത് ചേര്‍ത്തിട്ടുണ്ട്.
*ജാതി പശ്ചാത്തലം പരിഗണിക്കുന്നതു നല്ലതാണെന്ന് സത്യാന്വേഷിയും പറയും. എന്നാല്‍ അത് സവര്‍ണര്‍ അവര്‍ണരെ കൊല ചെയ്യുമ്പോള്‍ മാത്രം ആവരുത്. മറിച്ചുള്ള കൊല നടക്കുമ്പോളും അതു പരിഗണിക്കണം. അങ്ങനെ പക്ഷേ ഇതുവരെ ഉണ്ടായതായി അറിവില്ല.
ബ്രാഹ്മണരുടെയും സവര്‍ണരുടെയും പെണ്‍കുട്ടികളെ ലപ്പടിച്ച് വിവാഹം കഴിക്കാന്‍ തുനിയുന്ന എല്ലാ അവര്‍ണര്‍ക്കും ഈ വിധി ഒരു പാഠമാകട്ടെ. കൂടുതലൊന്നും പറയുന്നില്ല. മാധ്യമം സ്ഥിരമായി വായിച്ച് സത്യാന്വേഷി വഷളായിപ്പോയി. വല്ലതും എഴുതിയാല്‍ അതു 'തീവ്‌റവാദ'മായിപ്പോകും.
വിധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇവിടെയും എടുത്ത് ചേര്‍ത്തിട്ടുണ്ട്.
*ജാതി പശ്ചാത്തലം പരിഗണിക്കുന്നതു നല്ലതാണെന്ന് സത്യാന്വേഷിയും പറയും. എന്നാല്‍ അത് സവര്‍ണര്‍ അവര്‍ണരെ കൊല ചെയ്യുമ്പോള്‍ മാത്രം ആവരുത്. മറിച്ചുള്ള കൊല നടക്കുമ്പോളും അതു പരിഗണിക്കണം. അങ്ങനെ പക്ഷേ ഇതുവരെ ഉണ്ടായതായി അറിവില്ല.
Friday, December 11, 2009
ഭീകരത- മുസ്ലിങ്ങളുടേതു മാത്രം .ഹിന്ദുവിന്റേതാണെങ്കില്‍ കേസ് പോകുന്ന വഴി...
മാലെഗാവ് സ്ഫോടനക്കേസില്‍ ഹിന്ദു ഭീകരവാദികള്‍ പിടിക്കപ്പെട്ടതോടെ 'ഭീകരത' മുസ്ലീങ്ങള്‍ക്കു മാത്രം ചാര്‍ത്തിക്കൊടുക്കുന്ന സ്ഥിതിയില്‍ ഒരു മാറ്റം വരുമെന്ന് പലരും കരുതി. അധികം താമസിച്ചില്ല, 'മുസ്ലിം ഭീകരര്‍' തന്നെ ആ കേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരെയെ കൊല്ലുന്നതാണു നാം കാണുന്നത്. അതില്‍ സംശയമുന്നയിച്ചവരെ മുഴുവന്‍ രാജ്യദ്രോഹികളാക്കുന്ന സമീപനമാണു മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സ്വീകരിച്ചത്. ഇപ്പോള്‍ കര്‍ക്കരെയുടെ വിധവയുള്‍പ്പെടെയുള്ളവര്‍ സംശയമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നു. ഇതിന്നിടെ മലെഗാവ് കേസ് ഏതാണ്ട് വിസ്മൃതിയില്‍ ആയിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ ഇസ്ലാമിക ഭീകരവാദികള്‍ പകരം വന്നുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും തടിയന്റവിടെ നസീറല്ല, ആരായാലും കുറ്റവാളിയെങ്കില്‍ ശരിയായ വിചാരണ നടത്തി ശിക്ഷിക്കപ്പെടണം. എന്നാല്‍ നീതിയും നിയമവും എപ്പോഴും ഒരു വിഭാഗത്തിനു നേരെ മാത്രം തിരിയുന്നതിന്റെ ഗുട്ടന്‍സ് എന്താണു്? മറ്റേക്കൂട്ടരുടെ നേരെ ഉയരുന്ന കൈകള്‍ തന്നെ ഇല്ലാതാക്കപ്പെടുന്നത് എന്തുകൊണ്ടാണു്? നിയമവ്യവസ്ഥ, നീതിന്യായവ്യവസ്ഥ,മാധ്യമങ്ങള്‍ , ഭരണകൂടം എല്ലാം പക്ഷപാതപരമായി പെരുമാറുന്നു എന്ന ബോധം ഒരു ജനതയില്‍ ഉണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ എന്തു തന്നെ സൃഷ്ടിച്ചുകൂട?
മാലെഗാവ് കേസ് പോകുന്ന വഴി ഇവിടെ ക്ലിക്കിയാല്‍ കാണാം.
മാലെഗാവ് കേസ് പോകുന്ന വഴി ഇവിടെ ക്ലിക്കിയാല്‍ കാണാം.
Wednesday, December 9, 2009
ആത്മീയതയുടെ രാഷ്ട്രീയം വ്യാപിക്കുമ്പോള്‍-സായിബാബ മുതല്‍ ശ്രീശ്രീ വരെ
ആത്മീയതയുടെ രാഷ്ട്രീയം വ്യാപിക്കുമ്പോള്‍
രാം പുനിയാനി
കഴിഞ്ഞ മാസം മുംബൈ സന്ദര്‍ശിക്കാനെത്തിയ പുട്ടപര്‍ത്തിയിലെ സായിബാബയെ നിര്‍ദിഷ്ട മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്‍ തന്റെ ഔദ്യോഗികവസതിയിലേക്കു ക്ഷണിച്ചിരുന്നു. തന്റെ വസതിയെ ആശിര്‍വദിക്കാനും പൂജ നടത്താനുമായിരുന്നു അത്. ബാബയെ ക്ഷണിച്ചതു വിമര്‍ശനവിധേയമായപ്പോള്‍, താന്‍ ദശാബ്ദങ്ങളായി സായിഭക്തനാണെന്നായിരുന്നു ചവാന്റെ മറുപടി. ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. പല രാഷ്ട്രീയനേതാക്കളും ആത്മീയഗുരുക്കന്‍മാരെ സര്‍ക്കാര്‍ ചടങ്ങുകളിലേക്കു ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവാണ്.
സായിഭക്തന്‍മാര്‍ക്ക് സായിബാബ ദൈവമാണ്. താന്‍ ഷിര്‍ദിയിലെ സായിബാബയുടെ അവതാരമാണെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആളാണു ബാബ. യുക്തിവാദികള്‍ അദ്ദേഹത്തിന്റെ അദ്ഭുതപ്രവൃത്തികളുടെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തെക്കുറിച്ച പരാതികളും ബാബയ്ക്കെതിരേയുണ്ടായി. പ്രശസ്ത മാന്ത്രികനായ പി സി സര്‍ക്കാര്‍ ബാബയുടെ അദ്ഭുതവൃത്തികള്‍ വെറും ജാലവിദ്യയാണെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു മതാചാര്യനുവേണ്ടി സര്‍ക്കാര്‍വസതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഭരണഘടനയ്ക്കെതിരാണ്. മതം വ്യക്തിജീവിതത്തില്‍ മതിയെന്നാണു ഭരണഘടന പറയുന്നത്. അതിനാല്‍ ഔദ്യോഗികവസതികളിലും ചടങ്ങുകളിലും മതം കഴുത്തില്‍ തൂക്കിനടക്കുന്നതു ശരിയല്ല. എന്നാലിപ്പോള്‍ ആ നിബന്ധന ലംഘിക്കുന്നതിലാണു ഭരണകര്‍ത്താക്കള്‍ക്കു താല്‍പ്പര്യം. നെഹ്റുവിന്റെ കാലത്ത് അത്തരം നടപടികള്‍ ശക്തമായ വിമര്‍ശനത്തിനു കാരണമായിരുന്നു. ഗാന്ധിയോ നെഹ്റുവോ സത്യസായിബാബയുടെ ആരാധകരായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മതേതരതത്ത്വങ്ങള്‍ ധിക്കാരത്തോടെ ലംഘിക്കപ്പെടുന്നു. ഉമാഭാരതി കുറച്ചുകാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ ഔദ്യോഗികവസതി ഒരു ഗോശാലയാക്കി മാറ്റി. കാവി ധരിച്ച സന്ന്യാസിമാരായിരുന്നു അന്നു വസതിയിലെ സ്ഥിരതാമസക്കാര്‍.
ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ ധാരാളമാണ്. ഗുരുക്കളും സന്ത്മാരും മഹാരാജുകളും ആചാര്യന്മാരും പുരോഹിതന്‍മാരും വളരെയേറെ. കഴിഞ്ഞ മൂന്നുദശാബ്ദം അവരുടെ യശസ്സിന്റെ ദിനങ്ങളായിരുന്നു. എല്ലാ മണ്ഡലങ്ങളിലും അവര്‍ മേല്‍ക്കോയ്മ പുലര്‍ത്തി. ആചാര്യന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍പ്പെട്ട ശ്രീ ശ്രീ രവിശങ്കര്‍, സത്യസായിബാബ, അസാറാം ബാപു തുടങ്ങിയവര്‍ അതിപ്രശസ്തരായി മാറി. ഓരോ സംസ്ഥാനത്തും നൂറുകണക്കിനു സ്വാമിമാരുണ്ട്. അവരില്‍ ചിലര്‍ ഹിന്ദുത്വ വലതുപക്ഷത്തിന്റെ കൂട്ടാളികളാണ്- സ്വാമി അസമാനന്ദ്, അന്തരിച്ച ലക്ഷ്മാനന്ദ് സരസ്വതി, നരേന്ദ്ര മഹാരാജ് തുടങ്ങിയവര്‍. പല തന്ത്രങ്ങളുമുപയോഗിച്ചു സ്വന്തമായ ഇടങ്ങള്‍ ഉണ്ടാക്കിയവരാണവര്‍. മഠങ്ങളുമായി ബന്ധപ്പെട്ട ശങ്കരാചാര്യന്‍മാര്‍ക്ക് ചരിത്രപാരമ്പര്യമുണ്ട്. എന്നാല്‍, അക്ഷര്‍ധാം സന്ന്യാസിശൃംഖലയ്ക്ക് അത്ര പഴക്കം കാണില്ല. അക്ഷര്‍ധാം ക്ഷേത്രങ്ങളിലെ സ്വാമിമാര്‍ക്കു വ്യാപകമായ സ്വാധീനമുണ്ട്. എഴുപതുകളില്‍ ആനന്ദമാര്‍ഗം എന്നൊരു വിഭാഗം രംഗത്തുണ്ടായിരുന്നെങ്കിലും അവരെയിപ്പോള്‍ കാണുന്നില്ല.
മതചിന്ത വ്യാപകമാവുന്നതിനനുസരിച്ച് അന്ധവിശ്വാസവും ശക്തിപ്പെടുന്നു. രാഷ്ട്രീയനേതാക്കള്‍ മതാചാര്യന്‍മാരെ പ്രീതിപ്പെടുത്താന്‍ എന്തും ചെയ്യുമെന്നതാണു നില. ചിലര്‍ എല്ലാ രോഗങ്ങള്‍ക്കും ചികില്‍സ നിര്‍ദേശിക്കുന്നു; മറ്റുചിലര്‍ ഭാവി പറയുന്നു.
ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളും ആള്‍ദൈവങ്ങളുടെ ആധിക്യവും തമ്മില്‍ ബന്ധമുണ്േടാ? സാമൂഹികമണ്ഡലങ്ങളില്‍ ആത്മീയത വര്‍ധിക്കുന്നത് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലുണ്ടായ അന്യവല്‍ക്കരണം മൂലമാണെന്ന നിരീക്ഷണം പ്രസക്തമാണ്. അമേരിക്കന്‍ ഇന്ത്യക്കാരിയായ മീരാ നന്ദ തന്റെ ദി ഗോഡ് മാര്‍ക്കറ്റ് എന്ന കൃതിയില്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നതായി കാണാം. രാഷ്ട്രവും ക്ഷേത്രവും കോര്‍പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരുന്നതിനെപ്പറ്റിയാണു നന്ദ പ്രധാനമായും സൂചിപ്പിക്കുന്നത്.
ഹിന്ദു ആത്മീയത പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും വേരോടിക്കുകയാണ്. ഹിന്ദു ആചാരങ്ങളും പൂജകളും ഔദ്യോഗിക പരിപാടികളുടെ ഭാഗമാവുന്നു. ഫലത്തില്‍ ഹിന്ദുമതം ഔദ്യോഗിക മതമായി മാറുകയാണ്- മീരാ നന്ദ പറയുന്നു.
ഇന്ത്യയില്‍ 25 ലക്ഷം ആരാധനാലയങ്ങളുള്ളപ്പോള്‍ 15 ലക്ഷം സ്കൂളുകളും മുക്കാല്‍ലക്ഷം ആശുപത്രികളും മാത്രമേയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും ഏതാണ്ട് 23 കോടി യാത്രകള്‍ നടക്കുമ്പോള്‍ അതില്‍ പാതിയും തീര്‍ത്ഥയാത്രകളാണ്.
അക്ഷര്‍ധാം ആശ്രമം സ്വാധീനംചെലുത്തി 100 ഏക്കര്‍ ഭൂമിയാണു ചുളുവിലയ്ക്ക് അടിച്ചെടുത്തത്. ശ്രീ ശ്രീ രവിശങ്കര്‍ കര്‍ണാടക സര്‍ക്കാരില്‍നിന്നു ദീര്‍ഘകാല ലീസിന് 99 ഏക്കര്‍ ഭൂമി കരസ്ഥമാക്കി. ഒരു സ്വകാര്യ സന്ന്യാസിമഠം സ്ഥാപിക്കുന്നതിനു പോര്‍ബന്തറില്‍ ഗുജറാത്ത് സര്‍ക്കാര്‍ 85 ഏക്കര്‍ സൌജന്യമായി നല്‍കി. മീരാ നന്ദയുടെ അഭിപ്രായത്തില്‍, ഇതിനു പശ്ചാത്തലമാവുന്ന നവഹിന്ദുത്വം സഹിഷ്ണുതയില്ലാത്തതും മേല്‍ക്കോയ്മ സ്ഥാപിക്കുന്നതുമാണ്.
വലിയ സഹിഷ്ണുത അവകാശപ്പെടുമ്പോള്‍ തന്നെ അവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന അസഹിഷ്ണുത വളര്‍ത്തുന്നു. ബി.ജെ.പി അധികാരത്തിലില്ലായിരിക്കാം. എന്നാല്‍, രാഷ്ട്രീയവര്‍ഗവും ഭരണസംവിധാനത്തിന്റെ പല ഘടകങ്ങളും ഹിന്ദുമതകീയത ഔദ്യോഗിക നിലപാടായി സ്വീകരിച്ചിരിക്കുന്നു. മതപരമായ ആക്രമണത്തിനു വിധേയമാവുന്ന ദുര്‍ബലവിഭാഗങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമില്ല.
(തേജസ് പത്രത്തില്‍ വന്ന ലേഖനം 09/12/2009--മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും മുന്‍ ഐ ഐ റ്റി പ്രഫെസറുമാണു രാം പുനിയാനി)
കേരളത്തിലെ മാതാ അമൃതാനന്ദ മയിയെ പുനിയാനി ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. 'അമ്മ' ഇവിടെ കമ്യൂനിസ്റ്റുകാര്‍ക്കു വരെ പ്രിയങ്കരിയാണു്.കോണ്‍ഗ്രസുകാരുടെ കാര്യം പറയാനില്ലല്ലോ.ഇവരേക്കാളൊക്കെ സത്യസന്ധര്‍ ബി ജെ പിക്കാര്‍ തന്നെയാണ്. പറച്ചില്‍ ഒന്ന് പ്രവൃത്തി വേറെ എന്ന ഇരട്ടത്താപ്പ് അവര്‍ക്കില്ല.അതുകൊണ്ട് അവരെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണയുമില്ല.
രാം പുനിയാനി
കഴിഞ്ഞ മാസം മുംബൈ സന്ദര്‍ശിക്കാനെത്തിയ പുട്ടപര്‍ത്തിയിലെ സായിബാബയെ നിര്‍ദിഷ്ട മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്‍ തന്റെ ഔദ്യോഗികവസതിയിലേക്കു ക്ഷണിച്ചിരുന്നു. തന്റെ വസതിയെ ആശിര്‍വദിക്കാനും പൂജ നടത്താനുമായിരുന്നു അത്. ബാബയെ ക്ഷണിച്ചതു വിമര്‍ശനവിധേയമായപ്പോള്‍, താന്‍ ദശാബ്ദങ്ങളായി സായിഭക്തനാണെന്നായിരുന്നു ചവാന്റെ മറുപടി. ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. പല രാഷ്ട്രീയനേതാക്കളും ആത്മീയഗുരുക്കന്‍മാരെ സര്‍ക്കാര്‍ ചടങ്ങുകളിലേക്കു ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവാണ്.
സായിഭക്തന്‍മാര്‍ക്ക് സായിബാബ ദൈവമാണ്. താന്‍ ഷിര്‍ദിയിലെ സായിബാബയുടെ അവതാരമാണെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആളാണു ബാബ. യുക്തിവാദികള്‍ അദ്ദേഹത്തിന്റെ അദ്ഭുതപ്രവൃത്തികളുടെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തെക്കുറിച്ച പരാതികളും ബാബയ്ക്കെതിരേയുണ്ടായി. പ്രശസ്ത മാന്ത്രികനായ പി സി സര്‍ക്കാര്‍ ബാബയുടെ അദ്ഭുതവൃത്തികള്‍ വെറും ജാലവിദ്യയാണെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു മതാചാര്യനുവേണ്ടി സര്‍ക്കാര്‍വസതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഭരണഘടനയ്ക്കെതിരാണ്. മതം വ്യക്തിജീവിതത്തില്‍ മതിയെന്നാണു ഭരണഘടന പറയുന്നത്. അതിനാല്‍ ഔദ്യോഗികവസതികളിലും ചടങ്ങുകളിലും മതം കഴുത്തില്‍ തൂക്കിനടക്കുന്നതു ശരിയല്ല. എന്നാലിപ്പോള്‍ ആ നിബന്ധന ലംഘിക്കുന്നതിലാണു ഭരണകര്‍ത്താക്കള്‍ക്കു താല്‍പ്പര്യം. നെഹ്റുവിന്റെ കാലത്ത് അത്തരം നടപടികള്‍ ശക്തമായ വിമര്‍ശനത്തിനു കാരണമായിരുന്നു. ഗാന്ധിയോ നെഹ്റുവോ സത്യസായിബാബയുടെ ആരാധകരായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മതേതരതത്ത്വങ്ങള്‍ ധിക്കാരത്തോടെ ലംഘിക്കപ്പെടുന്നു. ഉമാഭാരതി കുറച്ചുകാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ ഔദ്യോഗികവസതി ഒരു ഗോശാലയാക്കി മാറ്റി. കാവി ധരിച്ച സന്ന്യാസിമാരായിരുന്നു അന്നു വസതിയിലെ സ്ഥിരതാമസക്കാര്‍.
ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ ധാരാളമാണ്. ഗുരുക്കളും സന്ത്മാരും മഹാരാജുകളും ആചാര്യന്മാരും പുരോഹിതന്‍മാരും വളരെയേറെ. കഴിഞ്ഞ മൂന്നുദശാബ്ദം അവരുടെ യശസ്സിന്റെ ദിനങ്ങളായിരുന്നു. എല്ലാ മണ്ഡലങ്ങളിലും അവര്‍ മേല്‍ക്കോയ്മ പുലര്‍ത്തി. ആചാര്യന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍പ്പെട്ട ശ്രീ ശ്രീ രവിശങ്കര്‍, സത്യസായിബാബ, അസാറാം ബാപു തുടങ്ങിയവര്‍ അതിപ്രശസ്തരായി മാറി. ഓരോ സംസ്ഥാനത്തും നൂറുകണക്കിനു സ്വാമിമാരുണ്ട്. അവരില്‍ ചിലര്‍ ഹിന്ദുത്വ വലതുപക്ഷത്തിന്റെ കൂട്ടാളികളാണ്- സ്വാമി അസമാനന്ദ്, അന്തരിച്ച ലക്ഷ്മാനന്ദ് സരസ്വതി, നരേന്ദ്ര മഹാരാജ് തുടങ്ങിയവര്‍. പല തന്ത്രങ്ങളുമുപയോഗിച്ചു സ്വന്തമായ ഇടങ്ങള്‍ ഉണ്ടാക്കിയവരാണവര്‍. മഠങ്ങളുമായി ബന്ധപ്പെട്ട ശങ്കരാചാര്യന്‍മാര്‍ക്ക് ചരിത്രപാരമ്പര്യമുണ്ട്. എന്നാല്‍, അക്ഷര്‍ധാം സന്ന്യാസിശൃംഖലയ്ക്ക് അത്ര പഴക്കം കാണില്ല. അക്ഷര്‍ധാം ക്ഷേത്രങ്ങളിലെ സ്വാമിമാര്‍ക്കു വ്യാപകമായ സ്വാധീനമുണ്ട്. എഴുപതുകളില്‍ ആനന്ദമാര്‍ഗം എന്നൊരു വിഭാഗം രംഗത്തുണ്ടായിരുന്നെങ്കിലും അവരെയിപ്പോള്‍ കാണുന്നില്ല.
മതചിന്ത വ്യാപകമാവുന്നതിനനുസരിച്ച് അന്ധവിശ്വാസവും ശക്തിപ്പെടുന്നു. രാഷ്ട്രീയനേതാക്കള്‍ മതാചാര്യന്‍മാരെ പ്രീതിപ്പെടുത്താന്‍ എന്തും ചെയ്യുമെന്നതാണു നില. ചിലര്‍ എല്ലാ രോഗങ്ങള്‍ക്കും ചികില്‍സ നിര്‍ദേശിക്കുന്നു; മറ്റുചിലര്‍ ഭാവി പറയുന്നു.
ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളും ആള്‍ദൈവങ്ങളുടെ ആധിക്യവും തമ്മില്‍ ബന്ധമുണ്േടാ? സാമൂഹികമണ്ഡലങ്ങളില്‍ ആത്മീയത വര്‍ധിക്കുന്നത് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലുണ്ടായ അന്യവല്‍ക്കരണം മൂലമാണെന്ന നിരീക്ഷണം പ്രസക്തമാണ്. അമേരിക്കന്‍ ഇന്ത്യക്കാരിയായ മീരാ നന്ദ തന്റെ ദി ഗോഡ് മാര്‍ക്കറ്റ് എന്ന കൃതിയില്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നതായി കാണാം. രാഷ്ട്രവും ക്ഷേത്രവും കോര്‍പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരുന്നതിനെപ്പറ്റിയാണു നന്ദ പ്രധാനമായും സൂചിപ്പിക്കുന്നത്.
ഹിന്ദു ആത്മീയത പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും വേരോടിക്കുകയാണ്. ഹിന്ദു ആചാരങ്ങളും പൂജകളും ഔദ്യോഗിക പരിപാടികളുടെ ഭാഗമാവുന്നു. ഫലത്തില്‍ ഹിന്ദുമതം ഔദ്യോഗിക മതമായി മാറുകയാണ്- മീരാ നന്ദ പറയുന്നു.
ഇന്ത്യയില്‍ 25 ലക്ഷം ആരാധനാലയങ്ങളുള്ളപ്പോള്‍ 15 ലക്ഷം സ്കൂളുകളും മുക്കാല്‍ലക്ഷം ആശുപത്രികളും മാത്രമേയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും ഏതാണ്ട് 23 കോടി യാത്രകള്‍ നടക്കുമ്പോള്‍ അതില്‍ പാതിയും തീര്‍ത്ഥയാത്രകളാണ്.
അക്ഷര്‍ധാം ആശ്രമം സ്വാധീനംചെലുത്തി 100 ഏക്കര്‍ ഭൂമിയാണു ചുളുവിലയ്ക്ക് അടിച്ചെടുത്തത്. ശ്രീ ശ്രീ രവിശങ്കര്‍ കര്‍ണാടക സര്‍ക്കാരില്‍നിന്നു ദീര്‍ഘകാല ലീസിന് 99 ഏക്കര്‍ ഭൂമി കരസ്ഥമാക്കി. ഒരു സ്വകാര്യ സന്ന്യാസിമഠം സ്ഥാപിക്കുന്നതിനു പോര്‍ബന്തറില്‍ ഗുജറാത്ത് സര്‍ക്കാര്‍ 85 ഏക്കര്‍ സൌജന്യമായി നല്‍കി. മീരാ നന്ദയുടെ അഭിപ്രായത്തില്‍, ഇതിനു പശ്ചാത്തലമാവുന്ന നവഹിന്ദുത്വം സഹിഷ്ണുതയില്ലാത്തതും മേല്‍ക്കോയ്മ സ്ഥാപിക്കുന്നതുമാണ്.
വലിയ സഹിഷ്ണുത അവകാശപ്പെടുമ്പോള്‍ തന്നെ അവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന അസഹിഷ്ണുത വളര്‍ത്തുന്നു. ബി.ജെ.പി അധികാരത്തിലില്ലായിരിക്കാം. എന്നാല്‍, രാഷ്ട്രീയവര്‍ഗവും ഭരണസംവിധാനത്തിന്റെ പല ഘടകങ്ങളും ഹിന്ദുമതകീയത ഔദ്യോഗിക നിലപാടായി സ്വീകരിച്ചിരിക്കുന്നു. മതപരമായ ആക്രമണത്തിനു വിധേയമാവുന്ന ദുര്‍ബലവിഭാഗങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമില്ല.
(തേജസ് പത്രത്തില്‍ വന്ന ലേഖനം 09/12/2009--മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും മുന്‍ ഐ ഐ റ്റി പ്രഫെസറുമാണു രാം പുനിയാനി)
കേരളത്തിലെ മാതാ അമൃതാനന്ദ മയിയെ പുനിയാനി ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. 'അമ്മ' ഇവിടെ കമ്യൂനിസ്റ്റുകാര്‍ക്കു വരെ പ്രിയങ്കരിയാണു്.കോണ്‍ഗ്രസുകാരുടെ കാര്യം പറയാനില്ലല്ലോ.ഇവരേക്കാളൊക്കെ സത്യസന്ധര്‍ ബി ജെ പിക്കാര്‍ തന്നെയാണ്. പറച്ചില്‍ ഒന്ന് പ്രവൃത്തി വേറെ എന്ന ഇരട്ടത്താപ്പ് അവര്‍ക്കില്ല.അതുകൊണ്ട് അവരെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണയുമില്ല.
Saturday, December 5, 2009
കർക്കരെയെ ആരാണു കൊന്നത്?

മുശ്‌റിഫുമായി റീഡിഫ് നടത്തിയ അഭിമുഖം ഇവിടെ ക്ലിക്കിയാൽ വായിക്കാ.
Subscribe to:
Posts (Atom)