Monday, October 25, 2010

ചെറുപാര്‍ട്ടികള്‍ക്ക് ധനനഷ്ടവും മാനഹാനിയും ഫലം

കേരളത്തില്‍ കുറേ വര്‍ഷങ്ങളായി തുടരുന്ന  അനിവാര്യതയോ അശ്ലീലതയോ ആണ് തിരഞ്ഞെടുപ്പുകളില്‍ മൂന്നാമതൊരു ശക്തിക്ക് അവസരം ലഭിക്കുന്നില്ല എന്നത്. ഒന്നുകില്‍ എല്‍ .ഡി. എഫ് അല്ലെങ്കില്‍ യു. ഡി .എഫ് ; ഇതാണ് നിയമസഭാ-ലോക് സഭാ തിരഞ്ഞെടുപ്പുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അവസ്ഥ. ബി.ജെ.പി.പോലും ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും അപ്രസക്തമായി വരികയാണ്. (അവരിപ്പോള്‍ വോട്ടു കച്ചവടത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതത്രേ!)  മേല്‍പ്പറഞ്ഞ മുന്നണികളില്‍ത്തന്നെമുഖ്യ കക്ഷികളായ സി പി എമ്മിനും കോണ്‍ഗ്രസിനും പിന്നെ മുസ്ലിംലീഗിനും മാത്രമേ  ഒറ്റയ്ക്കു നിന്നു ജയിക്കാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത(?) ഏതാണ്ടെല്ലാവരും അംഗീകരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചിലയിടങ്ങളില്‍ സ്വതന്ത്രരും ചെറിയ കക്ഷികളും ജയിക്കാറുണ്ടെങ്കിലും മൊത്തത്തില്‍ ഈ രണ്ടു മുന്നണികളല്ലാതെ മറ്റൊരു ഓപ്ഷനില്ല വോട്ടര്‍മാര്‍ക്ക്. അഥവാ ഏതെങ്കിലും ചെറുമുന്നണികളോ കൂട്ടായ്മകളോ ഉയര്‍ന്നു വന്നാലും ജനങ്ങള്‍ അവരെ സ്വീകരിക്കുന്നതു പോയിട്ട് അറിയാന്‍ പോലും കേരളത്തിലെ മാധ്യമങ്ങള്‍ സമ്മതിക്കില്ല.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നതു ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യം മനസ്സിലാകും. എല്‍.ഡി.എഫ്,യു.ഡി.എഫ്,ബി.ജെ.പി- ഈ മൂന്നേ മൂന്നു സ്ഥാനാര്‍ത്ഥികളുടെ കാര്യം മാത്രമേ അവര്‍ റിപ്പോര്‍ട്ടു ചെയ്യൂ. ഇതില്‍ ബി.ജെ.പി  അപ്രസക്തമായിക്കഴിഞ്ഞിട്ട് വര്‍ഷങ്ങളായി.എന്നിട്ടും അവര്‍ക്കു നല്കുന്ന പരിഗണന ഇപ്പോഴും കുറഞ്ഞിട്ടില്ല. ദേശീയ പാര്‍ട്ടിയെന്നതാവും ന്യായം. എന്നാല്‍ ആ പരിഗണന, ദേശീയ പാര്‍ട്ടി തന്നെയായ ബി.എസ്.പി.ക്കു ലഭിക്കുന്നില്ലെന്നോര്‍ക്കണം. മറ്റു കക്ഷികള്‍ ,വിശേഷിച്ച് ദലിത്-.ബി.സി-മുസ്ലിം കക്ഷികളാണെങ്കില്‍ പറയേണ്ടതില്ല. ഒരു പരിഗണനയും കിട്ടില്ലെന്നു മാത്രമല്ലഅവര്‍ക്കെതിരെ ഇല്ലാത്ത അപവാദങ്ങളെല്ലാം പ്രചരിപ്പിക്കയും ചെയ്യും ഈ മാധ്യമങ്ങള്‍. ഇതില്‍ മുസ്ലിം പാര്‍ട്ടികള്‍ ആരെയെങ്കിലും പിന്തുണച്ചാല്‍ ആ മുന്നണിക്ക് "വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നു" എന്ന അപവാദം കൂടി കേള്‍ക്കേണ്ടിവരുംകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ഡി.പി പിന്തുണ സ്വീകരിച്ചത് സി.പി.എമ്മിനു വലിയ നഷ്ടമായത് ഓര്‍ക്കുക. അതില്‍ നിന്നൊക്കെ പാഠം പഠിച്ചാവണം ഇത്തവണ സി.പി.എം. മുസ്ലിം കക്ഷികളെയെല്ലാം ശത്രുപക്ഷത്തു നിര്‍ത്തിയിരിക്കുന്നത്. മുസ്ലിം ലീഗിനെ ഒഴിച്ചു നിര്‍ത്തിയാല്‍, പുതുതായി രംഗത്തുവന്ന ജമാ അത്തെ ഇസ്ലാമിയുടെ 'ജനകീയ വികസന മുന്നണി'(JVM)യുള്‍പ്പെടെ മുസ്ലിം കക്ഷികളില്‍ ആരുംതന്നെ ഒരു മുന്നണിയുടേയും ഭാഗമല്ല. കാല്‍ നൂറ്റാണ്ടുകാലം കൂടെ നിന്നിട്ടും ഐ. എന്‍. എല്ലിന്റെ മതേതരത്വം സി.പി.എമ്മിനു ബോധ്യപ്പെട്ടില്ലെന്നോര്‍ക്കണം. എന്നാല്‍ സുറിയാനി ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള കറക്കുകമ്പനികളായ കേരള കോണ്‍ഗ്രസുകളുടെ മതേതരത്വം എളുപ്പം ബോധ്യപ്പെടുകയും ചെയ്യുന്നു. പി.ജെ.ജോസഫിന്റെ മതേതരത്വം നമ്പൂതിരിപ്പാടിന്റെ കാലത്തുതന്നെ ബോധ്യപ്പെട്ടതാണ്. ഇപ്പോഴിതാ, വര്‍ഗീയപ്രചാരണം നടത്തി യതിന്റെ പേരില്‍ സുപ്രീം കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ പി.സി.തോമസിന്റെ മതേതരത്വവും അവര്‍ക്ക് ദിവസങ്ങള്‍ക്കു ള്ളില്‍ ബോധ്യമായിരിക്കുന്നു.എന്നാല്‍ ഈ ആനുകൂല്യം മുസ്ലിങ്ങ ള്‍ക്കു ലഭിക്കില്ല, ദലിതരുടെയും ഒ.ബി.സിക്കാരുടെയും പാര്‍ട്ടിക ള്‍ക്കും ലഭിക്കില്ല. അവയെല്ലാം "ജാതി-വര്‍ഗീയപ്പാര്‍ട്ടി"കളാണ്. അത്തരമൊരാരോപണം കേട്ടാല്‍പ്പിന്നെ,  "പുരോഗാമി"കളായ പിന്നാക്കക്കാര്‍ വരെ ആ പാര്‍ട്ടികളെ തിരിഞ്ഞുനോക്കില്ലെന്നു പറയേണ്ടതില്ലല്ലോ! ഇക്കഴിഞ്ഞ ദിവസം , എന്‍.എസ്.എസ്സിന്റെ നിലപാടിലെ 'പുരോഗാമിത്വ'ത്തെ പ്രകീര്‍ത്തിച്ച് സഖാക്കള്‍ പുളകം കൊണ്ടിരുന്നല്ലോമാറിമാറിവരുന്ന എല്ലാ സര്‍ക്കാരുക ളെയും മൂക്കുകൊണ്ട് 'ക്ഷ, മ്മ,പ്പ,ണ്ട' എന്നു വരപ്പിക്കുന്ന പണിക്ക രുടെ കുപ്രസിദ്ധമായ "സമദൂര സിദ്ധാന്ത"ത്തിന്റെ മറവില്‍ എല്ലാത്തരം തീരുമാനങ്ങളെയും നായന്മാര്‍ക്കനുകൂലമാക്കിയെ ടുക്കാന്‍ നിഷ്പ്രയാസം സാധിക്കുന്ന സംഘടനയ്ക്ക് പിന്നെന്തി നാണ് രാഷ്ട്രീയത്തില്‍ നേരിട്ടിടപെടേണ്ട കാര്യം? സംവരണ ത്തിനു ക്രീമിലേയര്‍ തുടങ്ങി ഏറ്റവുമൊടുവിലെ ദേവസ്വം ബില്‍ വരെയുള്ള വിഷയങ്ങളില്‍ എന്‍.എസ്.എസ്സിനും സി.പി.എമ്മിനും 'ഒരു ഹൃദയം ഒരു മാനസ'മായത് യാദൃഛികമാണോരണ്ടു മുന്നണികളില്‍ ആരു വന്നാലും നായന്മാര്‍ക്ക് അവരുടെ താത്പര്യം സംരക്ഷിക്കാനാവുമ്പോള്‍ എന്തിനാണ് അവര്‍ക്ക് പ്രത്യേക പാര്‍ട്ടി

കേരളത്തില്‍ ഇരു മുന്നണികളെക്കൂടാതെ മത്സരരംഗത്തുള്ളവര്‍ ബി.ജെ.പി.,ബി.എസ്.പി.,സി.പി.എം വിമതര്‍ രൂപവത്കരിച്ച സംഘടനകള്‍,സി.പി.(എം.എല്‍),.എന്‍.എല്‍,ജെ.വി.എം.,പി.ഡി.പി., 
എസ്.ഡി.പി..,ഡി.എച്ച്. ആര്‍.എം,ശിവസേന എന്നിവയും സ്വതന്ത്രന്മാരുമാണ് ഇതില്‍ ബി.എസ്.പി. പ്രധാനമായും ഒരു ദലിത് അടിത്തറയുള്ള പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ ഓ.ബീ. സീകള്‍ പോലും അതിനെ കാര്യമായി പിന്തുണക്കില്ല, ആ പാര്‍ട്ടി യില്‍ ചേരുകയുമില്ല. (ബ്രാഹ്മണര്‍ക്ക് ആ അയിത്തമില്ലട്ടോ. യു.പി.യില്‍ അവര്‍ അതിനെ സ്വാംശീകരിക്കാന്‍ കാര്യമായി ശ്രമി ക്കുന്നുമുണ്ട്).ബി.ജെ.പി ഇത്തവണ കച്ചവടം എത്രത്തോളം കൊഴുപ്പിക്കുമെന്ന് കെ.ജി.മാരാരെപ്പോലെ പിന്നാരെങ്കിലും ആത്മ കഥ എഴുതുമ്പോളേ കൃത്യമായ കണക്കു ലഭിക്കൂ. ശിവസേനയും ആ പാരമ്പര്യം തന്നെയാണോ പിന്തുടരുന്നതെന്ന് അറിയില്ല. അവര്‍ക്ക് ആത്മകഥ എഴുതാന്‍ തക്ക കാലിബറുള്ള നേതാക്കള്‍ കേരളത്തിലില്ലാത്തതിനാല്‍ അക്കാര്യം പെട്ടെന്ന് അറിയാനും വകുപ്പില്ല.

  മുസ്ലിം പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനാല്‍ അവരുടെ വോട്ടുകള്‍ ഭിന്നിച്ചുപോകും. മാത്രമല്ല, മുസ്ലിം-ക്രിസ്ത്യന്‍ ജനവിഭാഗ ങ്ങള്‍ പൊതുവില്‍ യു.ഡി.എഫ് അനുകൂലികളാണെന്നാണ് കേരളത്തില്‍ നിലനില്‍ക്കുന്ന ധാരണ.ശാസ്ത്രസാഹിത്യ പരിഷ ത്തിന്റെ പഠനവും ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെന്നതിനാല്‍ ചുരുങ്ങിയ പക്ഷം സി.പി.എമ്മിനെങ്കിലും ഇക്കാര്യത്തില്‍ സംശ യം കാണില്ല. അതുകൊണ്ട് മുസ്ലിം സംഘടനകള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ട് കൂടുതലും യു ഡി എഫിന്റേ താകും.ജമാഅത്തുകാര്‍ കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി സി.പി.എമ്മിനെയായിരുന്നു പിന്തുണച്ചിരുന്നതത്രേ! അതുകൊണ്ട് സി.പി.എമ്മിനും നഷ്ടമാകും കുറച്ച് മുസ്ലിം വോട്ടുകള്‍.പക്ഷേ ആ നഷ്ടവും അതിനപ്പുറവും  ഇപ്പുറത്ത് എന്‍.എസ്.എസ് ഉള്‍പ്പെടെ യുള്ളവരുടെ  ഹിന്ദു  വോട്ടുകള്‍ നികത്തിത്തരുമെന്നു കരുതാം. സി പി എം, ജമാ അത്തെ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും  അതിശക്തമായി എതിര്‍ത്തതും ഐ.എന്‍.എല്ലിനെ നിഷ്കരുണം പുറത്താക്കിയതും പി.ഡി.പി.യെ അവഗണിക്കുന്നതും വെറുതെ യല്ല എന്നര്‍ത്ഥം. പോരാത്തതിന് അബ്ദുന്നാസിര്‍ മഅ്ദനി എന്ന "കേരളത്തിന്റെ സ്വന്തം ഭീകരനെ "പിടിച്ചുകൊടുത്തതിന്റെ ക്രെഡിറ്റും വേണമെങ്കില്‍ പണ്ട് നായനാര്‍ ചെയ്തതുപോലെ അവകാശപ്പെടാം അവര്‍ക്ക്. ആ നിലയ്ക്ക് തിരഞ്ഞെടുപ്പിലെ മുസ്ലിം സംഘടനകളുടെ സാന്നിധ്യം ഇടതു പക്ഷത്തിനാവും ഗുണം ചെയ്യുക.
 
പിന്നെ നിര്‍ണായകമായിട്ടുള്ളത് വോട്ടു ചെയ്യുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവില്‍ സ്വീകരിച്ചു പോരുന്ന നയമാണ്." വോട്ടു പാഴാക്കരുത് "എന്നതാണ് ആ നയം. അതൊരു 'മനോരമയന്‍ ' നയമാണ്. (സാധാരണ തിരഞ്ഞെടുപ്പിനു തലേന്ന് മനോരമ പത്രം എഴുതുന്ന മുഖപ്രസംഗത്തിന്റെ സ്ഥിരം തലക്കെട്ടാണത്. )ജയിക്കാന്‍ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യു ന്നത് വോട്ടു പാഴാക്കലാണെന്നും ഒന്നുകില്‍ ഇടതു പക്ഷത്തിനോ അല്ലെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണിക്കോ വോട്ടു ചെയ്യണ മെന്നുമാണ് ആ ആഹ്വാനത്തിന്റെ അര്‍ത്ഥം. ആ ആഹ്വാനം പൊതുവില്‍ മലയാളികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഓരോ തിരഞ്ഞെടുപ്പു ഫലവും ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കു ന്നത്. മലയാളികളുടെ ഈ ഒരു മനശ്ശാസ്ത്രം മാറാത്തിടത്തോളം അഥവാ മാറ്റാന്‍ സാധിക്കാത്തിടത്തോളം ചെറുപാര്‍ട്ടികള്‍ക്ക് ഓരോ തിരഞ്ഞെടുപ്പും വലിയ നഷ്ടക്കച്ചവടമായി മാറാനാണു സാധ്യത. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ വോട്ട് കച്ചവടം ചെയ്യേണ്ടിവരും. ‌

 മേല്‍വിവരിച്ച മലയാളി മാനസിക ഘടകം പ്രവര്‍ത്തിക്കുകയാ ണെങ്കില്‍ ,ചെറുപാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരില്‍ പലരും  അനുഭാവികളില്‍ മിക്കവരും വോട്ടു ചെയ്യുമ്പോള്‍ മാറി ച്ചിന്തിക്കും. തത്ഫലമായി ഈ സംഘടനകളുടെ യഥാര്‍ത്ഥത്തി ലുള്ള ശക്തി(അങ്ങനെയൊന്നുണ്ടെങ്കില്‍) വളരെ കുറച്ചു കാണാന്‍ തിരഞ്ഞെടുപ്പുഫലം ഇടയാക്കുകയും ചെയ്യും. പി.ഡി.പി മുതല്‍ എസ്.ഡി.പി.ഐ വരെയുള്ള പാര്‍ട്ടികള്‍ക്കു്,എന്തിന് ബി.ജെ.പി ക്കു വരെ സംഭവിച്ച അബദ്ധം(?) അതായിരുന്നുഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എസ്. ഡി. പി.. എന്ന പോപ്പുലര്‍ ഫ്രണ്ടുകാരുടെ പാര്‍ട്ടിക്കു സംഭവിച്ചതും ഇതേ അബദ്ധം തന്നെയാണ്. അവരുടെ സ്ഥാനാര്‍ത്ഥിക്ക് പോപ്പുലര്‍ ഫ്രണ്ട് അനുഭാവികള്‍ പോലും വോട്ടു ചെയ്തില്ലത്രേ! അവര്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിരുന്നുവെങ്കില്‍ അബ്ദുല്ല ക്കുട്ടി തോല്‍ക്കുമായിരുന്നു എന്നതാണു സത്യം. ഈ വിശകലനം അവര്‍ തന്നെ നടത്തിയിട്ടുള്ളതാണ്.(അതു വിശ്വാസത്തിലെടുക്കു കയാണെങ്കില്‍) . ഫലത്തില്‍ തിരഞ്ഞെടുപ്പില്‍ നിന്നത് അവര്‍ക്കു തിരിച്ചടിയായി. അവര്‍ക്ക് കാര്യമായ ജനപിന്തുണ ഇല്ലെന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും മനസ്സിലായി. അക്കാരണത്താല്‍ അവരെ അവഗണിക്കാന്‍ മുന്നണിയിലെ വല്യേട്ടന്മാര്‍ക്കു നിഷ്പ്ര യാസം സാധിക്കുന്നു.

ഈ ഒരു പ്രശ്നം ഇരുമുന്നണികളിലേയും  ഘടക കക്ഷികള്‍ക്കു് നന്നായറിയാം,അല്ലെങ്കില്‍ അനുഭവം കൊണ്ട് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പല കാരണത്താല്‍ മുന്നണിയില്‍ നിന്നു കുറച്ചു കാലത്തേക്കു പുറത്തുപോയവര്‍  എങ്ങനെയെങ്കിലും മുന്നണിക ളില്‍ ഏതിലെങ്കിലും കയറിപ്പറ്റുന്നത്; ഇപ്പോഴും ഗതികിട്ടാതല യുന്ന കെ മുരളീധരനെപ്പോലുള്ളവര്‍  എങ്ങനെയെങ്കിലും  മുന്ന ണിയില്‍ കയറാന്‍ അഹമഹമികയാ ശ്രമിക്കുന്നത്. ഇങ്ങനെ കയറിപ്പറ്റാന്‍ പക്ഷേ ,സാധാരണഗതിയില്‍ മുസ്ലിം-ദലിത്-പിന്നാ ക്ക സംഘടനകള്‍ക്കാവില്ല . ഗൌരിയമ്മയുടേതു പോലുള്ള പാര്‍ട്ടി കള്‍ക്ക് അതു സാധിച്ചെങ്കിലും നിലവിലെ മുന്നണികളില്‍ ആധിപ ത്യം സ്ഥാപിച്ചിട്ടുള്ള നായര്‍-സുറിയാനി താത്പര്യങ്ങള്‍ക്കെതിരാ യി ചെറുവിരലനക്കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ലെന്നോര്‍ക്ക ണം. ഓ.ബീ.സിക്കാര്‍ മൊത്തത്തില്‍ മാനസികമായി സവര്‍ണാടിമത്തം സ്വീകരിച്ചിട്ടുള്ളവരായതിനാല്‍ അവരെ മുന്നണി നേതൃത്വം ഒരു പരിധിവരെ സഹിച്ചേക്കും. അതുപോലെ തന്നെ സവര്‍ണാധിപത്യത്തെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ കെല്പില്ലാത്ത മുസ്ലിം ലീഗിനെയും അവര്‍ സഹിക്കും. അതിന്നപ്പുറം, ദലിത്-മുസ്ലിം സ്വത്വബോധത്തിലൂന്നി നില്‍ക്കുന്ന, സാമ്രാജ്യത്വ വികസന മാതൃകകളെ നിരാകരിക്കുന്ന  ഒരു സംഘടനയേയും ഒരു മുന്നണിയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകില്ല. അത്തരം സംഘടനകളെ "വികസന വിരോധി"കളെന്നും "തീവ്രവാദി"കളെന്നും "ഭീകരവാദി"കളെന്നും അധിക്ഷേപ്പിക്കുന്ന തു്/ പീഡിപ്പിക്കുന്നതു് അതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍  ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ഈ തിരഞ്ഞെടുപ്പിലോ ഭാവിയിലെ തിരഞ്ഞെടുപ്പുകളിലോ എന്തെങ്കി ലും അദ്ഭുതം സൃഷ്ടിക്കാനാവുമോ എന്നു സംശയമാണ്. ഈ ചെറുപാര്‍ട്ടികളില്‍ മിക്കവയ്ക്കും മുഖ്യധാരാ പാര്‍ട്ടികളെപ്പോലെ ചെലവു ചെയ്യാനും കഴിയില്ല. പക്ഷേ അവര്‍ക്ക് ആത്മാര്‍ഥത യോടെ പ്രവര്‍ത്തിക്കുന്ന ആളുകളുണ്ടാകും.നേരേമറിച്ച് ഭരണ വര്‍ഗ(ജാതി)പ്പാര്‍ട്ടികള്‍ക്ക് പണത്തിനു പഞ്ഞമുണ്ടാവില്ല; അതു കൊണ്ടുതന്നെ പ്രവര്‍ത്തകര്‍ക്കും പ്രശ്നമില്ല. ആത്മാര്‍ഥതയൊ ക്കെ ഇന്നത്തെ കാലത്ത് ഒരാഡംബരമായതിനാല്‍ അതൊന്നും ഒരു മുഖ്യധാരാ പാര്‍ട്ടിയിലും ആവശ്യവുമില്ല. എന്നിരുന്നാലും അന്ധവിശ്വാസികള്‍ ഏതു മേഖലയിലും കൂടുതലായതിനാല്‍ ആത്മാര്‍ത്ഥതക്കാര്‍ ഇരു മുന്നണികളിലും(വിശേഷിച്ച് ഇടതുപ ക്ഷത്ത്) തീര്‍ത്തും അന്യം നിന്നു പോയിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഗുണ്ടായിസം അനിവാര്യമായതിനാല്‍ ആ നിലക്കും മുഖ്യധാരയില്‍ പെടാത്ത ചെറുകക്ഷികള്‍ പരാജയ പ്പെടാനാണു സാധ്യത. ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലിം-ദലിത് സംഘടനകള്‍ക്ക് ഇരട്ട നഷ്ടമാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ധനനഷ്ടവും മാനഹാനിയും.

6 comments:

  1. ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലിം-ദലിത് സംഘടനകള്‍ക്ക് ഇരട്ട നഷ്ടമാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ധനനഷ്ടവും മാനഹാനിയും.

    ReplyDelete
  2. കേരളത്തിലെ എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളും (ചെറുതും വലുതും ) മുന്നണി സംവിധാനത്തില്‍ നിന്നും വേറിട്ട്‌ മത്സരിച്ചാല്‍ ........
    സിപിഎം 60
    കോണ്‍ഗ്രസ്‌ 40
    മുസ്ല്മി ലീഗ് 12
    BJP 15
    കേരള കോണ്‍ഗ്രസ്‌ 10
    മറ്റുള്ളവര്‍ 4
    This comment was posted bu Manu12123

    ReplyDelete
  3. യാഥാര്‍ത്യബോധത്തോടെയുള്ള നിഗമനം. ശരിയായി പുലര്‍ന്നു ഇതില്‍ പലതും. കൊട്കൈ :)

    ReplyDelete
  4. മുകളിലെ രണ്ടാമത്തെ കമന്റ് മനുവിന്റേതും മൂന്നാമത്തേത് ഇന്ത്യന്റേതുമാണ്. ഡിസ്കസ് മാറ്റിയപ്പോള്‍ വന്ന പിശകാണിത്.

    ReplyDelete
  5. വളരെ കൃത്യമായ വിലയിരുത്തലായതുകൊണ്ടാകാം ആരും കാര്യമായി ഒന്നും പറയാതെ പോയത്.

    ReplyDelete