Thursday, January 13, 2011

കെ ജി ബാലകൃഷ്ണന്‍ എങ്ങനെ പ്രതിയാകും?

പുതിയ ലക്കം കലാകൌമുദിയില്‍ അഡ്വ കെ രാംകുമാര്‍ എഴുതിയ ലേഖനമാണിത്. (ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതാകും)
നീതിപീഠത്തിന്റെ ശുദ്ധീകരണമാണു ലക്ഷ്യമെങ്കില്‍ എല്ലാ മുന്‍ ജഡ്ജിമാരെപ്പറ്റിയും അന്വേഷിക്കണമെന്നല്ലേ പറയേണ്ടത്? അതിനു പകരം ബാലകൃഷ്ണന്റെ കാര്യം മാത്രം മതി എന്നു പറഞ്ഞതിലെ ഗൂഢലക്ഷ്യം എന്താണ്?-
രാംകുമാര്‍ ചോദിക്കുന്നു.





ഈ ലേഖനം കൂടി വായിക്കുക.

ദലിതനല്ലേ…കല്ലെറിഞ്ഞുകൊല്ലാം.

10 comments:

  1. പുതിയ ലക്കം കലാകൌമുദിയില്‍ അഡ്വ കെ രാംകുമാര്‍ എഴുതിയ ലേഖനമാണിത്.

    ReplyDelete
  2. റിട്ടയേഡ് ചീഫ് ജസ്റ്റിസ് സവര്‍ണ്ണതയിലേക്ക് ദത്തെടുക്കപ്പെട്ട ഒരു അവര്‍ണ്ണനായിരിക്കാനാണ് സാധ്യത.ദളിതര്‍ക്കുവേണ്ടി ഇദ്ദേഹം മുങ്കാലങ്ങളില്‍
    ഫലപ്രദമായി എന്തുമാത്രം ഇടപെട്ടിട്ടുണ്ട് എന്ന് അറിഞ്ഞാലേ ഇദ്ദേഹത്തെ ദളിത കുപ്പായമണിയിച്ച് രക്ഷിക്കാനുള്ള രാംകുമാരന്റെ ശ്രമം സത്യസന്ധമാണോ എന്ന് പറയാനാകു.കാരണം,സവര്‍ണ്ണതക്ക് അത്ര വ്യക്തമായ അതിര്‍ വരംബുകളൊന്നുമില്ല. കൊരങ്ങനായ ഹനുമാനെയും,മുക്കുവനായ വ്യാസനേയും,നീചനായ വാത്മീകിയേയും,പുലയരും പിന്നീട് ശൂദ്രരും തുടര്‍ന്ന് നായരുമായിത്തീര്‍ന്നവരേയും,പണമുള്ള മറ്റു സകല പട്ടിക പിന്നോക്കക്കാരേയും, ഈഴവരേയും,നസ്രാണികളേയും,മുസ്ലീങ്ങളേയും ഒരു കള്ള പുരാണ കഥയില്‍ പൊതിഞ്ഞ് സവര്‍ണ്ണതയിലേക്ക് സ്വീകരിക്കാന്‍ സവര്‍ണ്ണതക്ക് ഒരുകാലത്തും വിരോധമുണ്ടായിരുന്നില്ല.മൂല്യബോധമോ ആത്മാഭിമാനമോ ഇല്ലാതായ ഏതു ധനമോഹിക്കും സവര്‍ണ്ണരാകാം.
    ആ അര്‍ത്ഥത്തില്‍ കെ.ജി ബാലകൃഷ്ണനും ടീമും കൂടുതല്‍ സവര്‍ണ്ണതയുടെ ഭാഗത്താണ് ഉറച്ചുനില്‍ക്കുന്നത് എന്നു പറയാം.പിന്നെ,എക്സ്ട്ര സുരക്ഷക്കായി ദളിതസംരക്ഷണ പടച്ചട്ടകൂടി ഉപയോഗിക്കാന്‍ ജന്മനാ ഭാഗ്യമുള്ളയാളായതിനാല്‍ സവര്‍ണ്ണ താല്‍പ്പര്യക്കാര്‍ തന്നെ അദ്ദേഹത്തെ ദളിതസുരക്ഷാകവചവും അണിയിക്കാനിടയുണ്ട്.
    കാരണം സവര്‍ണ്ണത എന്നത് അധര്‍മ്മത്തിലൂന്നിയുള്ളതും അനീതിയിലൂടെ സംബാദിക്കുന്നതുമായ സ്വത്തിനും അധികാരത്തിനും ന്യായം ചമക്കാനുള്ള
    അല്ലെങ്കില്‍ കള്ളപ്രമാണങ്ങള്‍ സത്യസന്ധമാണെന്ന് സ്ഥാപിക്കാനുള്ള സംബന്നതയുടെ ഒരു താന്ത്രിക തത്വശാസ്ത്രമാണ്.അല്ലാതെ വംശീയമായ ഗൂഢ പദ്ധതിയൊന്നുമല്ല.അതുകൊണ്ടുതന്നെ സവര്‍ണ്ണനാണെന്ന് സ്വയം അവകാശപ്പെടുന്ന രാംകുമാറിന്റെ ദളിതപീഢന വാക്കുകള്‍ക്ക് സത്യസന്ധതയുടെ ശുദ്ധിയൊന്നും കല്‍പ്പിച്ചുകൂട.
    പിന്നെ ജുഡീഷ്യറി സവര്‍ണ്ണതയുടെ ഉറുംബിന്‍ കൂടായതിനാല്‍ മൊത്തം ജനാധിപത്യവല്‍ക്കരണത്തിനും ഉടച്ചുവാര്‍ക്കലിനും വിധേയമാക്കേണ്ട ജനാധിപത്യവിരുദ്ധ സംവിധാനം തന്നെയാണ്. കൃഷ്ണയ്യര്‍ മുതലുള്ള സവര്‍ണ്ണവിഗ്രഹങ്ങളെ 180000രൂപയുടെ സര്‍ക്കാര്‍ കണ്ണടയോടെ കയ്യോടെ പിടിച്ച് വിചാരണ ചെയ്യാന്‍ ജനം അമാന്തിക്കരുതെന്ന സന്ദേശം തന്നെയാണ് നമുക്ക് ലഭിക്കുന്നത്.
    ഈ രാജ്യത്തിന്റെ ഉടമകളും യജമാനരുമായ ജനങ്ങള്‍ക്ക് കന്നുകാലികളുടെ വിലപോലും കല്‍പ്പിക്കാത്ത നമ്മുടെ കോടതികള്‍ കെജിബി പ്രശ്നത്തിലൂടെ കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമാകുകയാണെങ്കില്‍ ... അതിനായി കുറ്റാരൊപിതനാകുന്ന ഉന്നത സ്ഥാനീയനായ കെജിബിയെപ്പോലുള്ള ഒരു വ്യക്തിക്ക് ദുര്‍ബലമായ ദളിത സംരക്ഷണത്തിന്റെ പടച്ചട്ട അണിയിക്കേണ്ട കാര്യമൊന്നുമില്ല.
    ലജ്ജാവഹമാണ് ആ ചങ്ങായിയെ ദളിത പടച്ചട്ട അണിയിക്കാനുള്ള ശ്രമം. പാവം... ഒരു ദളിത കുടുംബം പട്ടിണിയാകുമോ ?
    സവര്‍ണ്ണ മാടംബിയായിരുന്ന കരുവിന്റെ വാത്സല്യത്താല്‍ സുപ്രീം കോടതിയിലെത്തിയ ദളിത സവര്‍ണ്ണനെ ദളിത കുപ്പായം അണിയിച്ച് സംരക്ഷിക്കുന്നതും സവര്‍ണ്ണതതന്നെയല്ലേ ?

    മനുഷ്യത്വ വിരുദ്ധമായ സവര്‍ണ്ണ മാടംബി സ്ഥാപനങ്ങളായ നമ്മുടെ കോടതികള്‍ ജനാധിപത്യപരമാക്കാന്‍ ഈ ചര്‍ച്ചകള്‍ കാരണമാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  3. പ്രിയ ചിത്രകാരാ,
    വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും കമന്റ് ജാറില്‍ ഇത് ഇട്ടതിനും നന്ദി.
    ജാതിയുടെ മെക്കാനിസം താങ്കള്‍ കരുതുന്നതുപോലെ ലളിതമല്ല. നേര്‍രേഖയില്‍ സഞ്ചരിക്കുന്നതുമല്ല. ദലിതനോ പിന്നാക്കക്കാരനോ മുസ്ലിമോ യഥാക്രമം ദലിത്-പിന്നോക്ക-മുസ്ലിം സ്നേഹമോ പക്ഷപാതിത്വമോ കാണിച്ചില്ലെങ്കില്‍പ്പോലും സവര്‍ണര്‍ക്ക് അവരെ സഹിക്കാനാവുകയില്ല. അങ്ങനെ പ്രത്യേക പക്ഷപാതിത്വം കാണിക്കാത്തവരെ തിരഞ്ഞു പിടിച്ചാണ് ഇത്തരം പോസ്റ്റുകളില്‍ അവരോധിക്കുക. അല്ലാതെ ദലിത്-പിന്നോക്ക-മുസ്ലിം ആക്റ്റിവിസ്റ്റുകളെ ആരെയെങ്കിലും പിടിച്ച് സുപ്രീം കോടതിയിലോ മനുഷ്യാവകാശ കമീഷനിലോ പ്രസിഡന്റ് പദവിയിലോ ഇരുത്തുമെന്ന വ്യാമോഹം ചിത്രകാരന്‍ വച്ചു പുലര്‍ത്തുന്നുണ്ടോ?
    ചുരുക്കത്തില്‍ മുഖ്യധാരയില്‍ അലിഞ്ഞു ചേരുന്ന, അതിനായി സ്വന്തം സ്വത്വത്തെപ്പോലും തള്ളിക്കളയുന്ന ദലിത്-പിന്നോക്ക-മുസ്ലിം എലീറ്റുകള്‍ക്കു മാത്രമേ ഇത്തരം അഭിജാത പോസ്റ്റുകളിലേക്കു പരിഗണിക്കൂ. പക്ഷേ അവര്‍ പോലും സവര്‍ണര്‍ക്ക് അയിത്തമുണ്ടാക്കുന്നു എന്നതാണ് വാസ്തവം.
    മാത്രമല്ല,‌, ഇത് ഒരു പൊതുബോധം രൂപപ്പെടുത്താനുള്ള ശ്രമമാണ്. മേലില്‍ ദലിതരെയും മറ്റും ഇത്തരം പോസ്റ്റുകളില്‍ കയറ്റരുതെന്ന ബോധം. അത്തരക്കാര്‍ മുഴുവന്‍ അഴിമതിക്കാരും സ്വജനപക്ഷപാതികളുമായിരിക്കും എന്ന പൊതുബോധം.
    വല്ലപ്പോഴും മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ അപൂര്‍വം സവര്‍ണര്‍ സത്യം പറയുന്നത്. അതിന് അവര്‍ക്കു വേറെ താല്പര്യങ്ങളും കാണാം. അതെന്തായാലും രാംകുമാറും ബാബുപോളും ആ സത്യം പറയാന്‍ മുന്നോട്ടു വന്നതിനാലാണ് , അതുവരെ അങ്കലാപ്പിലായിരുന്ന ദലിത് സംഘടനകള്‍ വരെ ബാലകൃഷ്ണനെതിരായ നീക്കത്തില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയത്. ഇവിടെ ഒരു ബാലകൃഷ്ണനല്ല പ്രതി, ഒരു സമൂഹമാണ്. അതുകൊണ്ടാണല്ലോ , "ജസ്റ്റിസ് ബാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ നീതിന്യായ സംവിധാനങ്ങള്‍ക്കുമാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും കളങ്കമായി മാറിയിരിക്കുകയാണെന്നും"കൃഷ്ണയ്യര്‍ പറഞ്ഞത്.

    ReplyDelete
  4. “പാവം... ഒരു ദളിത കുടുംബം പട്ടിണിയാകുമോ?”
    ചിത്രകാരന്‍ കോറിയിട്ട ചോദ്യം വളരെ പ്രസക്തമാണ്.

    നല്ല സമ്പത്തുള്ളവന്റെ മക്കള്‍ പ്രൈവറ്റ് ട്യൂഷനും മറ്റും നേടുന്നതോടൊപ്പം എല്ലാ വിധ സര്‍ക്കാര്‍ അവകാശങ്ങളും അനുഭവിച്ച് തങ്ങളില്‍ പെട്ട പാവപ്പെട്ടവന്റെ മക്കളുടെ അവസരം തട്ടിയെടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഒ.ബി.സി.ക്കുള്ളത് പോലെ സംവരണം സാമ്പത്തികമായി നിയന്ത്രിക്കേണ്ടിയിരിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

    പണമില്ലാത്തതിനാല്‍ പഠിക്കുവാനുള്ള അവസരം നഷ്ടപ്പെടുന്ന മുന്നോക്കക്കാരായ കുട്ടികളെയും കണ്ടിട്ടുണ്ട്. പണ്ട് തങ്ങളുടെ പൂര്‍വ്വികര്‍ നേടിയ തഴമ്പ് തടവി നോക്കി നെടുവീര്‍പ്പിടുന്ന അവരെ ആര് സഹായിക്കുവാന്‍?

    കൂടാതെ അപൂര്‍വ്വം ചിലരെങ്കിലും തങ്ങള്‍ക്ക് ലഭിക്കുന്ന പല സംരക്ഷണവും ശത്രുവിനെ കുടുക്കുവാന്‍ ദുരുപയോഗം ചെയ്യുന്നതും കണ്ടിട്ടുണ്ട്.

    കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, അത് ആരായാലും അവരെ സംരക്ഷിക്കേണ്ട ഗതികേട് സാധാരണ ഇന്ത്യക്കാരനുണ്ടോ?

    ചുരുങ്ങിയ സമയം കൊണ്ട് സ്വത്തുക്കള്‍ എങ്ങിനെ നേടിയെന്ന് പറയേണ്ടതില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞ് നില്‍ക്കുന്നത് കൊണ്ടല്ലേ ഈ പ്രശ്നം ഇത്രയും നീറികൊണ്ടിരിക്കുന്നത്!!!

    ReplyDelete
  5. @മനോജേ,
    താങ്കള്‍ എഴുതുന്നു:
    >>>നല്ല സമ്പത്തുള്ളവന്റെ മക്കള്‍ പ്രൈവറ്റ് ട്യൂഷനും മറ്റും നേടുന്നതോടൊപ്പം എല്ലാ വിധ സര്‍ക്കാര്‍ അവകാശങ്ങളും അനുഭവിച്ച് തങ്ങളില്‍ പെട്ട പാവപ്പെട്ടവന്റെ മക്കളുടെ അവസരം തട്ടിയെടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. <<<<
    >>>>പണമില്ലാത്തതിനാല്‍ പഠിക്കുവാനുള്ള അവസരം നഷ്ടപ്പെടുന്ന മുന്നോക്കക്കാരായ കുട്ടികളെയും കണ്ടിട്ടുണ്ട്.<<<<
    ഇത്തരം എത്ര കുട്ടികളെയാണ് താങ്കള്‍ കണ്ടിട്ടുള്ളത്? എവിടെ? കേരളത്തിലെ ദലിതരില്‍ എത്രപേര്‍ക്കാണ് "നല്ല സമ്പത്തുള്ള"ത്? എത്ര ശതമാനത്തിന്? അതുപൊലെ എത്ര മുന്നോക്കാരാണ് "പാവപ്പെട്ടവരാ"യുള്ളത്? എത്ര ശതമാനം? ഈ കണക്കൊന്നു പറയാമോ?
    ഒപ്പം ഒരു ചോദ്യം കൂടി: സംവരണം എന്തിനാണ്? "പാവപ്പെട്ടവ"ന്റെ ദാരിദ്ര്യം മാറ്റാനാണോ?

    ReplyDelete
  6. സത്യാന്വേഷീ , മൂന്നു നേരം ബിരിയാണി തിന്നതിന് ശേഷം കൈകഴുകി കൊടുക്കാന്‍ പോലും ആരോരുമില്ലാത്ത വളരെ പാവപ്പെട്ട എത്രയോ മുസ്ലിംകള്‍ കേരളത്തില്‍ ഉണ്ട്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് പോരെ ഈ ദളിത്‌ പ്രേമം ?

    ReplyDelete
  7. ദളിതര്‍ക്ക് ലഭിക്കേണ്ടതൊക്കെ ന്യൂനപക്ഷം എന്നാ പേര് പറഞ്ഞു അടിച്ചു മാറ്റുന്നത് ആരാണ്? ആദ്യം ചിന്തിക്ക്..

    ReplyDelete
  8. റിട്ടയേഡ് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അഴിമതി നടത്തിയിട്ടു
    ണ്ടാകാം, ദളിതര്‍ക്കുവേണ്ടി ഫലപ്രദമായി ഇടപെട്ടിട്ടുണ്ടാവില്ല. അധികാരവും സമ്പത്തും ഉപയോഗിച്ച് ഒരു സവര്‍ണനായി മാറാന്‍ ശ്രമിച്ചിട്ടുണ്ടാകാം. സുപ്രധാനമായ കാര്യം ഇതൊന്നുമല്ല. സ്വന്തം കഴിവുകൊണ്ടും പഠനംകൊണ്ടും ഉയര്‍ന്നുവരുന്ന ദളിതന്‍ സവര്‍ണന്റെ അധികാരസോപാനത്തില്‍ കൈവെയ്ക്കുന്നത് സവര്‍ണതയ്ക്ക് സഹിക്കാനാവാത്ത കാര്യമാണ്. അധികാരത്തിലെത്തുന്ന സവര്‍ണനും അപൂര്‍വമായി എത്തുന്ന ദലിതനും ചക്കരക്കുടത്തില്‍ കൈയിട്ടുവാരുമ്പോള്‍ ആരോപണമുന്നയിക്കലും അന്വേഷണവും പുറന്തള്ളലും ശിക്ഷയുമെല്ലാം ദ്രുതഗതിയില്‍ ദലിതനുമാത്രമേ നേരിടേണ്ടിവരുന്നുള്ളു. ദലിതനെതിരെ ഉണ്ടാകുന്ന മേല്‍ നടപടികളെ അത്യുക്തിയില്‍ പൊലിപ്പിച്ച് കൊണ്ടാടുവാന്‍ സവര്‍ണന്റെ കുത്തകയായ മാധ്യമങ്ങളും കൊണ്ടുപിടിച്ചു നടക്കുന്നു. മറിച്ച് സവര്‍ണന്റെ കാര്യത്തില്‍ ആരോപണമുന്നയിക്കല്‍ കഴിഞ്ഞാലുള്ള നടപടികള്‍ മുഴുമിപ്പിക്കാറില്ല. അന്വേഷണത്തെയും ശിക്ഷാനടപടികളെയും പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള സംവിധാനങ്ങളെല്ലാം സവര്‍ണന്റെ കൈയില്‍ ഉണ്ട്.

    180000 രൂപയുടെ കണ്ണട വെച്ച് കണ്ണുമിഴിപ്പിക്കുന്ന കൃഷ്ണയ്യര്‍ ഒന്നാന്തരം സവര്‍ണനായതു കൊണ്ടുതന്നെയാണ് പരിഹാസ്യമായ അദ്ദേഹത്തിന്റെ നടപടിയെ മാധ്യമങ്ങളൊ സാമൂഹികരാഷ്ട്രീയ വിമര്‍ശകരൊ ഏറ്റെടുത്തു വലിച്ചുകീറാത്തത്. അധികാരം മാത്രമല്ല, അഴിമതിയും സവര്‍ണന്റെ കുത്തകയാണ്. ദളിതന്‍ അധികാരത്തില്‍ കയറുന്നത് അവര്‍ ഒട്ടും സഹിക്കില്ല. അവനെ താഴെയിറക്കാന്‍ അഴിമതി നല്ല ഒന്നാന്തരം ആയുധം കൂടിയാണ്. അഴിമതി നടത്തിയില്ലെങ്കിലും അത് ആരോപിച്ചും നിയമനടപടികള്‍ വിട്ടുവീഴ്ചയില്ലാതെ ജാഗരൂഗതയോടെ അത് പ്രയോഗിക്കപ്പെടുന്നതും ദളിതനും അവര്‍ണനുമെതിരെ മാത്രമായിരിക്കും. ഈ പക്ഷപാതിത്വം ചൂണ്ടിക്കാണിക്കുന്നതിലാണ് രാംകുമാറിന്റെ ലേഖനത്തിന്റെ പ്രസക്തി. അല്ലാതെ കെജിബി അഴിമതിക്കാരനാണോ അല്ലയോ എന്നുള്ള കാര്യം ചര്‍ച്ച ചെയ്യുന്നതിലല്ല അതിന്റെ പ്രസക്തിയിരിക്കുന്നത്. ദളിതനുനേരെയുള്ള സവര്‍ണമുന്‍വിധി എത്രഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴയുന്നു എന്നുള്ളതിനു തെളിവാണ് ഈമാതിരി കേസുകള്‍.

    ReplyDelete
  9. "രഹസ്യ അജണ്ടയുള്ള സംഘപരിവാര്‍കാരാ" Abhi,
    >>>ദളിതര്‍ക്ക് ലഭിക്കേണ്ടതൊക്കെ ന്യൂനപക്ഷം എന്നാ പേര് പറഞ്ഞു അടിച്ചു മാറ്റുന്നത് ആരാണ്?<<<
    ന്യൂനപക്ഷത്തെയാണ് സവര്‍ണര്‍ എന്നു ഞങ്ങളൊക്കെ വിളിക്കുന്നത്.

    ReplyDelete
  10. നിസ്സഹായന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കു നന്ദി.

    ReplyDelete